ടെൽ അവീവ്: പശ്ചിമേഷ്യയിൽ വീണ്ടുമൊരു വൻ യുദ്ധത്തിന് തിരികൊളുത്തിക്കൊണ്ട് ഇറാന് നേരെ ഇസ്രായേലിന്റെ സൈനിക ആക്രമണം ഉടനുണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. ആക്രമണത്തിന് പൂർണ്ണ സജ്ജരായിരിക്കാൻ ഇസ്രായേൽ പ്രതിരോധ സേനയ്ക്ക് ഉയർന്ന ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.(Israel Military On High Alert Imminent Strike On Iran Energy Infrastructure Trump Netanyahu Call)
ഇറാന്റെ സാമ്പത്തിക നട്ടെല്ല് തകർക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ പ്രധാന ഊർജ്ജ-എണ്ണ ഉൽപ്പാദന അടിസ്ഥാന സൗകര്യങ്ങളെയാണ് ഇസ്രായേൽ ഇത്തവണ ലക്ഷ്യമിടുന്നതെന്നാണ് സൂചന. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ നിർണ്ണായക ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് സൈനിക നീക്കങ്ങൾ അതിവേഗത്തിലായത്.
അരമണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചയിൽ ഇറാന്റെ ആണവ-ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്തേണ്ട ആക്രമണങ്ങളുടെ കൃത്യമായ തന്ത്രങ്ങൾ രൂപീകരിച്ചതായാണ് വിവരം. വൈറ്റ് ഹൗസിൽ നിന്നുള്ള അന്തിമ അനുമതിക്കായി ഇസ്രായേൽ സൈന്യം നിലവിൽ കാത്തിരിക്കുകയാണെന്ന് അന്താരാഷ്ട്ര പ്രതിരോധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Story Summary
Reports indicate an imminent Israeli military strike on Iran’s energy infrastructure following a crucial 30-minute phone call between US President Donald Trump and Israeli PM Benjamin Netanyahu. The IDF is on high alert, awaiting final confirmation from the US.

