തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുൻപ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനത്തിൽ നിർണ്ണായക തീരുമാനവുമായി മുന്നണി നേതൃത്വം. രണ്ടാം മന്ത്രിസ്ഥാനം വേണമെന്ന കടുത്ത നിലപാടിൽ നിന്ന് കേരള കോൺഗ്രസ് (ജോസഫ്) ഒടുവിൽ പിന്മാറി. കെ.പി.സി.സി ഓഫീസിൽ നടന്ന സുദീർഘമായ ചർച്ചകൾക്കൊടുവിലാണ് ജോസഫ് ഗ്രൂപ്പ് കോൺഗ്രസ് നേതൃത്വത്തിന്റെ ഫോർമുലയ്ക്ക് വഴങ്ങിയത്.(Kerala UDF Cabinet, Kerala Congress Joseph faction agrees to one minister)
പുതിയ ധാരണ പ്രകാരം ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിക്കും. ജോസഫ് ഗ്രൂപ്പിന് ജലവിഭവ വകുപ്പ് നൽകാനാണ് പ്രാഥമിക ധാരണയായിരിക്കുന്നത്. മുന്നണി താത്പര്യം മുൻനിർത്തി വഴങ്ങുകയായിരുന്നു.
കോൺഗ്രസിൽ അന്തിമപ്പട്ടികയെച്ചൊല്ലി ആശയക്കുഴപ്പവും തർക്കവും
ഘടകകക്ഷികളുമായുള്ള തർക്കം ഒരുവഴിക്ക് പരിഹരിക്കപ്പെടുകയാണ്. ഗവർണർക്ക് മന്ത്രിമാരുടെ അന്തിമപ്പട്ടിക സമർപ്പിക്കാനിരിക്കെയാണ് മുന്നണിയിൽ ഭിന്നതകൾ. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീം ലീഗ് തങ്ങളുടെ അഞ്ച് മന്ത്രിമാരുടെ കാര്യത്തിൽ പൂർണ്ണമായ തീരുമാനമെടുത്തിട്ടുണ്ട്. പാർട്ടിക്കുള്ളിലെ ആഭ്യന്തര വിമർശനങ്ങൾ കണക്കിലെടുത്ത് ഏറനാട് എം.എ.എ പി.കെ. ബഷീറിനെ അവസാന നിമിഷം പട്ടികയിൽ ഉൾപ്പെടുത്തി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് പുതിയ മന്ത്രിസഭയിലെ ലീഗ് പ്രതിനിധികൾ.
Story Summary
The PJ Joseph faction of Kerala Congress has finally agreed to a compromise in the UDF cabinet sharing formula, accepting one ministerial berth along with the Chief Whip post, with Water Resources tipped for them. Meanwhile, intense lobbying continues within the Congress over Muslim and ST representation, with leaders factionally backing Shanimol Usman, T Siddique, and Anwar Sadath for cabinet entry.

