തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാരൂപീകരണ ചർച്ചകൾക്കിടെ മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ കോൺഗ്രസ് ഔദ്യോഗികമായി അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ, അഞ്ച് മന്ത്രിമാരുണ്ടാകുമെന്ന കാര്യം ലീഗ് വ്യക്തമാക്കി. ലീഗ് നേതൃയോഗത്തിന് ശേഷമാണ് വി. ഡി. സതീശൻ മന്ത്രിസഭയിലേക്കുള്ള തങ്ങളുടെ അഞ്ചംഗ മന്ത്രിമാരുടെ സാധ്യതാ പട്ടികയ്ക്ക് പാർട്ടി രൂപം നൽകിയത്.(Muslim League Announces Five Ministers List For Kerala UDF Cabinet Standoff Continues)
പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. ഷാജി, പാറക്കൽ അബ്ദുള്ള, എൻ. ഷംസുദ്ദീൻ, വി. ഇ. ഗഫൂർ എന്നിവരെയാണ് മന്ത്രിസ്ഥാനങ്ങളിലേക്ക് ലീഗ് നിലവിൽ നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, മുതിർന്ന നേതാവായ പി. കെ. ബഷീറിനെ ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല.
അഞ്ച് മന്ത്രിമാരുടെ പദവി തങ്ങൾക്ക് ഉറപ്പായും ലഭിക്കുമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് ലീഗ് നേതൃത്വം ഈ അഞ്ചംഗ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, വി. ഇ. ഗഫൂറിന് പകരം എ. കെ. എം. അഷ്റഫിനെ അവസാന നിമിഷം പരിഗണിച്ചേക്കാനുള്ള സാധ്യതയും പാർട്ടി വൃത്തങ്ങൾ തള്ളിക്കളയുന്നില്ല. നാല് മന്ത്രിസ്ഥാനവും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയുമെന്നാണ് കോൺഗ്രസിന്റെ സമവായ ഫോർമുല. ഇന്ന് രാത്രിയോടെ അവസാന വട്ട കൂടിക്കാഴ്ചയിൽ ഇതിൽ പൂർണ്ണമായ ഒരു തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ.
Story Summary
The Indian Union Muslim League (IUML) mounted pressure on the Congress by announcing a five-member minister list for the upcoming UDF cabinet. The list includes PK Kunhalikutty, KM Shaji, Parakkal Abdulla, N Shamsudheen, and VE Gafoor, though Congress has yet to officially confirm the fifth cabinet berth.

