പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വൻ പരാജയത്തിന് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ സംസ്ഥാനത്തുടനീളം കടുത്ത അസംതൃപ്തിയും ആഭ്യന്തര കലഹവും പുകയുന്നു. വീണ ജോർജിനെതിരെ അസാധാരണവും രൂക്ഷവുമായ വിമർശനങ്ങളാണ് ഉയർന്നത്. തോൽവി വിലയിരുത്താൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗങ്ങളിലാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തുറന്നടിപ്പുകൾ ഉണ്ടായത്.(CPIM Internal Standoff Pathanamthitta Kannur Meet Leaders Criticize Pinarayi Vijayan MV Govindan)
ആറന്മുള മണ്ഡലത്തിൽ വീണ ജോർജിന്റെ കനത്ത പരാജയത്തിന് കാരണം അവരുടെ പെരുമാറ്റമാണെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കൾ കുറ്റപ്പെടുത്തി. സ്വന്തം പാർട്ടി പ്രവർത്തകർ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കാറില്ലായിരുന്നു. അനാവശ്യമായ പല വിവാദങ്ങളിലും അവർ സ്വയം പോയി തലവെച്ചതായും വിമർശനം ഉയർന്നു.
പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് ‘ധീരനായ’ പിണറായി വിജയൻ ആയിരുന്നുവെന്നും എന്നാൽ ഈഗോയുടെ പേരിൽ കെ. കെ. ഷൈലജ ടീച്ചറെ അവിടെ കുരുതി കൊടുക്കുകയാണുണ്ടായതെന്നും വിമർശനമുയർന്നു.
Story Summary
The CPIM district committee meetings in Pathanamthitta and Kannur witnessed a major internal political explosion following their election defeat. Leaders severely criticized former minister Veena George’s behavior, questioned M.V. Govindan for shielding his wife, and demanded the revocation of Pinarayi Vijayan’s appointment as Opposition Leader.

