ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി. ലോകം മുഴുവൻ വലിയൊരു ഊർജ്ജ പ്രതിസന്ധി നേരിടുമ്പോൾ കോൺഗ്രസ് ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(BJP Leader Pradeep Bhandari Defends Fuel Price Hike And Slams Congress)
ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ ഉയർന്നതും ഹോർമൂസ് കടലിടുക്കിലെ സംഘർഷാവസ്ഥയുമാണ് വിലക്കയറ്റത്തിന് കാരണം. എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വെറും 3.5 ശതമാനം മാത്രമാണ് വില വർദ്ധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 76 ദിവസത്തെ കൃത്യമായ വിലസ്ഥിരതയ്ക്ക് ശേഷമാണ് ഈ ചെറിയ വർദ്ധനവ് ഉണ്ടായതെന്നും അദ്ദേഹം എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
മറ്റ് രാജ്യങ്ങളിലെ ഇന്ധന വിലവർദ്ധനവ് കണക്കുകൾ ബി.ജെ.പി. പുറത്തുവിട്ടു.
പാകിസ്താൻ: +55%
മലേഷ്യ: +56%
യു.എസ്.എ: +45%
യു.എ.ഇ: +52%
ഫ്രാൻസ്: +31%
ചൈന: +23%
ഇന്ത്യ: ~3.5%
എല്ലാ കാര്യങ്ങളെയും രാഷ്ട്രീയവൽക്കരിക്കുന്ന കോൺഗ്രസ് പാർട്ടി സ്വയം നാണിക്കണം. ആഗോള പ്രതിസന്ധികളിൽ പോലും രാഷ്ട്രീയ അവസരങ്ങൾ മാത്രം തിരയുന്ന കോൺഗ്രസിന്റെ രാഷ്ട്രീയം വീണ്ടും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. ഇത് സാമ്പത്തിക ദേശസ്നേഹം കാണിക്കേണ്ട സമയമാണ്. 140 കോടി ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുണ്ട്, ഭണ്ഡാരി കുറിച്ചു.
Story Summary
BJP spokesperson Pradeep Bhandari slammed Congress for politicizing the nationwide fuel price hike, arguing that India’s ~3.5% increase is minimal compared to global surges caused by the West Asia and Strait of Hormuz crises. Defending the decision, Bhandari cited international crude oil prices hovering over $100 per barrel and urged for “economic patriotism.”

