ചെന്നൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലെ (NEET) തുടർച്ചയായ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും പിന്നാലെ, പരീക്ഷ പൂർണ്ണമായും റദ്ദാക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. നീറ്റ് അധിഷ്ഠിത പ്രവേശന രീതി അവസാനിപ്പിച്ച്, പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനം നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.(NEET exam controversy, Tamil Nadu CM Vijay Demands Abolition Of NEET After Exam Leak)
2024-ലെ ചോദ്യപേപ്പർ ചോർച്ചയും തുടർന്നുണ്ടായ സിബിഐ അന്വേഷണങ്ങളും വിജയ് തന്റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വിദഗ്ധ സമിതി സമഗ്രമായ പരിഷ്കരണങ്ങൾ നിർദ്ദേശിച്ചിട്ടും, രണ്ടു വർഷത്തിനുള്ളിൽ വീണ്ടും പരീക്ഷാ ക്രമക്കേട് നടന്നത് സംവിധാനത്തിലെ പാളിച്ചകളുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷ വന്നതോടെ ഗ്രാമീണ മേഖലയിലുള്ളവർക്കും സർക്കാർ സ്കൂളുകളിൽ പഠിക്കുന്നവർക്കും തമിഴ് മീഡിയം വിദ്യാർത്ഥികൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് നീറ്റ് വലിയൊരു തടസ്സമായി മാറിയിരിക്കുകയാണ്.
മെഡിക്കൽ സീറ്റുകളിലേക്കുള്ള പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്താൻ സംസ്ഥാനത്തെ അനുവദിക്കണമെന്നത് തമിഴ്നാടിന്റെ ദീർഘകാല ആവശ്യമാണെന്ന് അദ്ദേഹം ആവർത്തിച്ചു. വിദ്യാർത്ഥികളുടെ തുടർച്ചയായ പഠനമികവിനെ അംഗീകരിക്കുന്ന പ്ലസ് ടു അടിസ്ഥാനത്തിലുള്ള പ്രവേശന രീതി തിരികെ കൊണ്ടുവരണമെന്നാണ് തമിഴ്നാട് സർക്കാരിന്റെ ആവശ്യം.
Story Summary
Tamil Nadu Chief Minister Joseph Vijay has demanded that the Centre abolish the NEET-based medical admission system, following yet another question paper leak that led to the cancellation of the exam. Highlighting structural flaws in the national exam, Vijay emphasized that NEET unfairly disadvantages rural, government school, and vernacular-medium students. The state government has reiterated its long-pending demand to conduct medical admissions for MBBS, BDS, and AYUSH courses based on Class 12 marks, a system that was previously supported during the UPA era but was made mandatory by the Centre in 2017.

