തിരുവനന്തപുരം: തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കൊല്ലം നിയുക്ത എം.എൽ.എ ബിന്ദു കൃഷ്ണ ഡിജിപിക്ക് പരാതി നൽകി (Bindu Krishna MLA Complaint). ‘സെക്കുലർ തിങ്കേഴ്സ്’, ‘ബെഞ്ചമിൻ ഫ്രാൻസിസ്’ എന്നീ ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴിയാണ് അധിക്ഷേപകരമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.
ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനെത്തിയപ്പോൾ നടന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ദുർവ്യാഖ്യാനം ചെയ്താണ് അധിക്ഷേപം നടന്നത്. ബിന്ദു കൃഷ്ണയെ അപമാനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെതിരെ കേരള കോൺഗ്രസ് (എം) നേതാവ് എച്ച്. ഹഫീസും മ്യൂസിയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ നടപടി വേണമെന്നാണ് ഈ പരാതിയിലെ ആവശ്യം.
ഇന്ദിരാഭവനിലെത്തിയ നിയുക്ത എം.എൽ.എമാർക്ക് ചെറിയാൻ ഫിലിപ്പ് ആലിംഗനം നൽകുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചപ്പോൾ അവർ അത് തള്ളിമാറ്റുകയും ഹസ്തദാനം നൽകുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് സൈബർ ഇടങ്ങളിൽ അധിക്ഷേപം നടക്കുന്നത്.
News Summary: Kollam MLA-elect Bindu Krishna has filed a complaint with the DGP alleging cyber harassment by the Facebook accounts ‘Secular Thinkers’ and ‘Benjamin Francis’. The harassment stems from a misinterpreted video at Indira Bhavan, where Congress leader Cherian Philip attempted to hug her during a legislative party meeting, but she declined and offered a handshake instead. Additionally, Kerala Congress (M) leader H. Hafeez has filed a police complaint against Cherian Philip for allegedly insulting womanhood during the same incident.

