ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഭരണസംവിധാനത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തി വിജയ് (Tamil Nadu CM Vijay IAS Reshuffle). മുൻ സർക്കാരിന്റെ കാലത്ത് പ്രധാന പദവികൾ വഹിച്ചിരുന്ന ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ടാണ് പുതിയ ഭരണകൂടം പ്രവർത്തനം തുടങ്ങിയത്.ഡോ. പി. സെന്തിൽകുമാറിനെ (1995 ബാച്ച് ഐഎഎസ്) മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായും സെക്രട്ടറി-I ആയും നിയമിച്ചു. ജി. ലക്ഷ്മി പ്രിയയെ (2006 ബാച്ച് ഐഎഎസ്) സെക്രട്ടറി-II ആയും നിയമിച്ചു.
മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വിശ്വസ്തനായിരുന്ന ടി. ഉദയചന്ദ്രനെ മാറ്റി എം.എ. സിദ്ദിഖിനെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. കൊച്ചി സ്വദേശിയും 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനുമായ വി. വിഷ്ണുവിനെ മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. എം. മുരുകാനന്ദനെ റവന്യൂ കമ്മീഷണറായും കെ. നന്ദകുമാറിനെ ടാസ്മാക് (TASMAC) മാനേജിംഗ് ഡയറക്ടറായും നിയമിച്ചു.
മെയ് 10-ന് ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭരണരംഗത്ത് കൂടുതൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുകയാണ് ഈ അഴിച്ചുപണിയിലൂടെ ലക്ഷ്യമിടുന്നത്.
News Summary: Following his swearing-in as the Chief Minister of Tamil Nadu on May 10, 2026, C. Joseph Vijay (Vijay) has initiated a major reshuffle in the state’s top bureaucracy. Key appointments include Dr. P. Senthilkumar as Additional Chief Secretary to the CM and G. Laxmi Priya as Secretary-II. M.A. Siddique has replaced T. Udayachandran as the Finance Secretary. Additionally, V. Vishnu, a 2012-batch IAS officer from Kochi, has been appointed as the Additional Secretary to the CM. These changes in the Secretariat and key departments like TASMAC and Revenue reflect the new administration’s focus on restructuring the governance framework.

