Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeWorldഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വെടിനിർത്തൽ ലംഘനമെന്ന് ആരോപണം |...

ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വെടിനിർത്തൽ ലംഘനമെന്ന് ആരോപണം | Iran Drone Attack 2026

🎙️ Latest Podcast

മനാമ: താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ, ഗൾഫ് മേഖലയിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട് (Iran Drone Attack 2026). ഞായറാഴ്ച (മെയ് 10, 2026) പുലർച്ചെയോടെ കുവൈത്ത്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലാണ് ആക്രമണ ശ്രമങ്ങളുണ്ടായത്. എവിടെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

അബുദാബിയിൽ നിന്ന് വരികയായിരുന്ന വാണിജ്യ കപ്പലിന് നേരെ ഖത്തർ തീരത്ത് വെച്ച് ഡ്രോൺ ആക്രമണമുണ്ടായി. കപ്പലിൽ നേരിയ തീപിടിത്തമുണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങൾ ഒഴിവായി.കുവൈത്ത് വ്യോമാതിർത്തിയിൽ പ്രവേശിച്ച ഡ്രോണുകളെ സൈന്യം പ്രതിരോധിച്ചു. ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി വന്ന രണ്ട് ഡ്രോണുകൾ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനവും തകർത്തു.

ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും ആണവ പദ്ധതി ഉപേക്ഷിക്കുന്നതിനും ഇറാൻ തയ്യാറാകാത്ത പക്ഷം, പൂർണ്ണ തോതിലുള്ള ബോംബാക്രമണം പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.തങ്ങളുടെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അധിനിവേശ ശ്രമങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇറാൻ ഭയപ്പെടുന്നു. യുഎസ് താവളങ്ങൾക്ക് നേരെ കനത്ത ആക്രമണം നടത്തുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് തിരിച്ചടിച്ചു.
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും ഖത്തർ പ്രധാനമന്ത്രിയുടെയും നേതൃത്വത്തിൽ സമാധാന ചർച്ചകൾ തുടരുകയാണ്.

Story Summary: Iran reportedly launched drone attacks targeting Kuwait, Qatar, and the UAE on Sunday, May 10, 2026, despite a temporary ceasefire. A commercial ship coming from Abu Dhabi was hit near the Qatar coast, causing a minor fire. Kuwait and the UAE successfully intercepted incoming drones using their defense systems. Meanwhile, US President Donald Trump warned of a full-scale bombing campaign if Iran does not reopen the Strait of Hormuz and abandon its nuclear program. Pakistan and Qatar are currently mediating peace talks to de-escalate the conflict.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.