ന്യൂഡൽഹി: ബിജെപി എംപിമാർക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. നിലവിൽ ലോക്സഭയിലുള്ള 240 ബിജെപി എംപിമാരിൽ ഓരോ ആറാമത്തെ ആളും ജയിച്ചു വന്നത് വോട്ട് മോഷ്ടിച്ചാണെന്ന് അദ്ദേഹം ആരോപിച്ചു. എക്സിലൂടെയാണ് ബിജെപിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.(Rahul Gandhi Attacks BJP Over Vote Theft And Questions 140 Seat Victory Claim)
ചിലയിടങ്ങളിൽ വ്യക്തിഗത സീറ്റുകളും മറ്റുചിലയിടങ്ങളിൽ മുഴുവൻ ഗവൺമെന്റും മോഷ്ടിക്കപ്പെടുകയാണ്. വോട്ടർ പട്ടികയിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലും കൃത്രിമം കാണിച്ചാണ് ബിജെപി അധികാരം പിടിക്കുന്നത്. ഹരിയാനയിലെ ബിജെപി സർക്കാരിനെ ‘ഘുസ്പേതിയ’ എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി പോക്കറ്റിലിട്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
സത്യത്തെയാണ് ബിജെപി ഭയപ്പെടുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപിക്ക് 140 സീറ്റുകൾ പോലും ലഭിക്കില്ലെന്ന് രാഹുൽ അവകാശപ്പെട്ടു. ബംഗാളിലെയും അസമിലെയും ബിജെപി വിജയം ജനാധിപത്യത്തെ തകർക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിൽ സന്തോഷിക്കുന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും ഇത് ഇന്ത്യയുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണെന്നും രാഹുൽ ഓർമ്മിപ്പിച്ചു. ബംഗാളിലും അസമിലും ബിജെപി നേടിയ വിജയം ജനവിധി മോഷ്ടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.
Story Summary
Rahul Gandhi alleged that one in every six BJP MPs won through “vote theft” and termed the BJP government in Haryana as “infiltrators” (ghuspethiya). He claimed the BJP would struggle to cross 140 seats in a fair election and criticized the recent mandates in Bengal and Assam as stolen victories.

