തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയം തൊഴിലാളി വിരുദ്ധ നിലപാടുകൾക്കുള്ള ജനങ്ങളുടെ മറുപടിയാണെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ആശാ വർക്കർമാർ ഉൾപ്പെടെയുള്ള സാധാരണക്കാരായ തൊഴിലാളികളോട് പിണറായി സർക്കാർ കാട്ടിയ ജനാധിപത്യവിരുദ്ധമായ സമീപനമാണ് ഭരണമാറ്റത്തിലേക്ക് നയിച്ചതെന്നും സംഘടന കുറ്റപ്പെടുത്തി.(Asha Workers Association Reaction To Pinarayi Vijayan Government Defeat 2026)
തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സ്ത്രീ തൊഴിലാളികൾ 266 ദിവസമാണ് സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്തത്. പ്രതിദിന വേതനം 700 രൂപയാക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം ഉറപ്പാക്കുക, പെൻഷൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളോടാണ് സർക്കാർ മുഖം തിരിച്ചത്. 2025-ലെ സംസ്ഥാന ബജറ്റിലും തങ്ങളെ അവഗണിച്ചതോടെയാണ് ആശാ വർക്കർമാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്.
സാധ്യമായ വേതന വർദ്ധനവ് നൽകി ഒത്തുതീർപ്പാക്കാമായിരുന്ന സമരത്തെ ആക്ഷേപിച്ചും അപമാനിച്ചുമാണ് സർക്കാർ തെരുവിൽ വലിച്ചിഴച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്ന് പാഠം പഠിക്കാതെ, സമരം ചെയ്തവരോട് പ്രതികാര മനോഭാവത്തോടെയാണ് സർക്കാർ ഇടപെട്ടത്. ആ ധിക്കാരത്തിനുള്ള തിരിച്ചടിയാണ് ഈ ജനവിധി, എന്ന് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ആശാ വർക്കർമാരുടെ സമരം അന്താരാഷ്ട്ര തലത്തിൽ പോലും ചർച്ച ചെയ്യപ്പെട്ടിരുന്നു.
Story Summary
The Kerala Asha Health Workers Association hailed the LDF’s defeat as a victory for labor rights and a warning against anti-worker policies. They stated that the government’s 266-day neglect of their demands for fair wages and pensions directly influenced the voters’ decision to oust the Pinarayi-led government.

