വാഷിങ്ടൺ: ഇറാന് താൽപര്യമുണ്ടെങ്കിൽ യുഎസുമായി ചർച്ച നടത്താമെന്നും അതിനായി ഫോൺ വഴിയും ബന്ധപ്പെടാവുന്നതാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Iran). “അവർക്ക് സംസാരിക്കണമെങ്കിൽ ഞങ്ങളുടെ അടുത്തേക്ക് വരാം, അല്ലെങ്കിൽ വിളിക്കാം. സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങൾ ഞങ്ങളുടെ പക്കലുണ്ട്,” ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്നും അതിൽ അമേരിക്ക വിജയിക്കുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. അത് സാധ്യമായില്ലെങ്കിൽ പിന്നെ ചർച്ചകൾ കൊണ്ട് അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ പ്രസ്താവന വരുമ്പോൾ തന്നെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സമാധാന ചർച്ചകൾക്കായി പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ എത്തിയിട്ടുണ്ട്. പാക് നേതാക്കളുമായുള്ള നിർണ്ണായക ചർച്ചകൾക്ക് പുറമെ സൗദി അറേബ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം ടെലിഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ട്രംപിന്റെ ഈ പ്രതികരണം ഏറെ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
Story Summary: US President Donald Trump expressed readiness for talks with Iran, stating that they could even reach out via phone. Speaking to Fox News, Trump mentioned that a secure communication line is available if Iran wishes to discuss ending the conflict. While asserting that the US would win the war, he emphasized that preventing Iran from acquiring nuclear weapons is his primary goal. Meanwhile, Iranian Foreign Minister Abbas Araghchi has arrived in Islamabad for diplomatic discussions.

