ന്യൂഡൽഹി: ഏഴ് മാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ പതിനഞ്ച് വയസ്സുകാരിക്ക് സുപ്രീംകോടതി അനുമതി നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ പരിഗണിച്ചാണ് കോടതിയുടെ നിർണ്ണായക ഉത്തരവ്.(No court can force minor to carry pregnancy against her will, states Supreme Court)
ഗർഭഛിദ്രത്തിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ആശുപത്രിക്ക് കോടതി നിർദ്ദേശം നൽകി. ഗർഭം തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ ഗർഭം തുടരണമെന്ന് പെൺകുട്ടിയോട് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

