ഷിംല: അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം താൽക്കാലികമായി തടഞ്ഞുവയ്ക്കാൻ ഹിമാചൽ പ്രദേശ് സർക്കാർ തീരുമാനിച്ചു. ഏപ്രിൽ മാസത്തെ ശമ്പളം മുതൽ അടുത്ത ആറു മാസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.(Severe economic crisis, Salaries of CM and ministers cut in Himachal)
സംസ്ഥാനത്തെ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ ഭരണകൂടം പ്രഖ്യാപിച്ച ശമ്പള കുറവ് താഴെ പറയുന്ന രീതിയിലാണ്. മുഖ്യമന്ത്രി: 50 ശതമാനം, ഉപമുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ: 30 ശതമാനം, എംഎൽഎമാർ: 20 ശതമാനം, മുതിർന്ന ഉദ്യോഗസ്ഥർ: 30 ശതമാനം, വകുപ്പ് മേധാവികൾ: 20 ശതമാനം എന്നിങ്ങനെയാണിത്.
പൊതുമേഖലാ സ്ഥാപനങ്ങൾക്കും സർവ്വകലാശാലകൾക്കും സമാനമായ നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്. മെയ് മാസം നൽകേണ്ട ഏപ്രിൽ മാസത്തെ ശമ്പളം മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വരുന്നത്. കേന്ദ്ര സർക്കാർ നൽകിവന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിർത്തലാക്കിയതാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയതെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു വ്യക്തമാക്കി. ചരിത്രത്തിൽ ഇതാദ്യമായാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഭരണത്തലപ്പത്തുള്ളവർ ഇത്രയും വലിയ ശമ്പള കുറവിന് വിധേയരാകുന്നത്.

