റാപ്പിഡോയിൽ യാത്ര ചെയ്തതിന് പിന്നാലെ ഡ്രൈവർ വാട്സാപ്പിലൂടെ സന്ദേശങ്ങൾ അയച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. അനുഷ്ക എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് തനിക്കുണ്ടായ ദുരനുഭവം സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചത്. റൈഡ് പൂർത്തിയായതിന് പിന്നാലെ ഡ്രൈവർ യുവതിയുടെ നമ്പറിലേക്ക് വിചിത്രമായ സന്ദേശങ്ങൾ അയക്കുകയായിരുന്നു (Rapido Rider WhatsApp Message Controversy). ലക്ഷ്യസ്ഥാനത്ത് ഇറക്കി വിട്ടതിന് പിന്നാലെയാണ് ഡ്രൈവർ യുവതിയെ വാട്സാപ്പിൽ ബന്ധപ്പെട്ടത്. കമ്പനിയുടെ പക്കലുള്ള തന്റെ മൊബൈൽ നമ്പർ ഡ്രൈവർ എങ്ങനെ കൈക്കലാക്കി എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ഉയർന്നു.
സംഭവം വൈറലായതോടെ റാപ്പിഡോ ഔദ്യോഗികമായി ക്ഷമാപണം നടത്തി. ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും ഇത് കമ്പനിയുടെ സേവന മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും റാപ്പിഡോ വ്യക്തമാക്കി. പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരനായ ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. ഇതിനായി യാത്രയുടെ ഐഡിയും രജിസ്റ്റർ ചെയ്ത നമ്പറും കൈമാറാൻ യുവതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റൈഡ് ഷെയറിംഗ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കളുടെ വിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം ഈ സംഭവത്തോടെ വീണ്ടും സജീവമായിരിക്കുകയാണ്. വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശനമായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നു.
View this post on Instagram
Summary: Instagram user Anushka shared a screenshot of a conversation with a Rapido rider who messaged her on WhatsApp after her trip. The incident raised serious concerns about data privacy and rider conduct. Rapido responded by apologizing for the inappropriate behavior, calling it a violation of their service standards. The company has launched an investigation and requested ride details to take strict action against the rider.

