കോഴിക്കോട്: ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് കാണാതായെന്ന് പറയപ്പെടുന്ന വടകര സ്വദേശി വിഷ്ണുവിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. വിഷ്ണുവിന്റെ മൊബൈൽ ഫോൺ അവസാനമായി ഓഫായ കാസർകോട് ബേക്കൽ പരിസരത്തും ബെംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് തിരച്ചിൽ നടത്തുന്നത്.(Search intensifies for missing Vishnu, CCTV footage released)
വിഷ്ണുവിനെ കാണാതാകുന്നതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ ബസ് സ്റ്റാൻഡിൽ നിന്നും പോലീസിന് ലഭിച്ചു. ബാങ്കിൽ പോകാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണു വടകരയിൽ വെച്ച് സുഹൃത്തിനെ കണ്ട് 1000 രൂപ കൈപ്പറ്റിയിരുന്നു. ഇതിന് പിന്നാലെ വിഷ്ണുവിന് ഒരു ഫോൺ കോൾ വന്നതായും അതോടെ ഇയാൾ കടുത്ത അസ്വസ്ഥനായതായും സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്.
ലോൺ ആപ്പുകളിൽ നിന്നുള്ള വായ്പ ഉൾപ്പെടെ കടബാധ്യതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ചിത്രങ്ങൾ മോർഫ് ചെയ്യുമെന്ന ഭീഷണിപ്പെടുത്തിയിരുന്നു എന്നും വിവരമുണ്ട്.

