മുംബൈ: വിവാഹമോചനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെത്തുടർന്ന് മഹാരാഷ്ട്രയിലെ കല്യാണിൽ യുവതിക്കും സഹോദരനും നേരെ ഭർത്താവിന്റെ ക്രൂരമായ ആക്രമണം (Woman Stabbed Outside Police Station). പോലീസ് സ്റ്റേഷന് തൊട്ടുമുന്നിൽ വെച്ച് കത്തിയും കല്ലും ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. പരിക്കേറ്റ റുഖ്‌സാർ, സഹോദരൻ അസ്ലം എന്നിവരെ ഗുരുതരാവസ്ഥയിൽ മീര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റുഖ്‌സാറും ഭർത്താവ് തൻവീർ ഖാനും തമ്മിൽ ദീർഘനാളായി വിവാഹമോചനക്കേസ് നിലനിൽക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിനായി ഇരു കുടുംബങ്ങളും ചേർന്ന് നടത്തിയ ചർച്ചയ്ക്കിടെ തർക്കം രൂക്ഷമാവുകയായിരുന്നു. തൻവീറിന്റെ കുടുംബാംഗങ്ങൾ റുഖ്‌സാറിനെ മർദ്ദിക്കാൻ തുടങ്ങിയതോടെ രക്ഷപ്പെടാനായി ഇരുവരും മഹാത്മാ ഫൂലെ പോലീസ് സ്റ്റേഷനിലേക്ക് ഓടി. എന്നാൽ പ്രതികൾ ഇവരെ പിന്തുടരുകയും പോലീസ് സ്റ്റേഷൻ കവാടത്തിന് മുന്നിൽ വെച്ച് വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു.
രക്തത്തിൽ കുളിച്ച റുഖ്‌സാറും സഹോദരനും സ്റ്റേഷനുള്ളിലേക്ക് ഓടിക്കയറിയെങ്കിലും പ്രതികൾ അവിടെയും പിന്തുടർന്നെത്തി. സംഭവത്തിൽ മുഖ്യപ്രതിയായ തൻവീർ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നേരത്തെയും പല ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Summary: In a violent incident in Maharashtra’s Kalyan, a woman named Rukhsar and her brother Aslam were brutally attacked with a knife and stones by her husband, Tanveer Khan, right outside a police station. The dispute arose over a divorce settlement. Despite fleeing into the Mahatma Phule Police Station for safety, the accused pursued them inside. Both victims are seriously injured and undergoing treatment. Police have arrested Tanveer Khan and are investigating the involvement of other family members.

