വെള്ളറട: മകളെ ക്രൂരമായി മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ മരുമകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അമ്മായിഅപ്പനെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു (Vellarada Crime News). കൂട്ടപ്പൂ ചരിവുവിള സോജി ഭവനിൽ ടി. ദാസ് (61) ആണ് പിടിയിലായത്. പരിക്കേറ്റ മരുമകൻ പത്തുകാണി സ്വദേശി മോജോ (30) കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി ഒൻപ മണിയോടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ മോജോ ഭാര്യയെ മർദിക്കുന്നത് കണ്ട് തടയാനെത്തിയതായിരുന്നു ദാസ്. മോജോ സ്ഥിരമായി മകളെ ഉപദ്രവിക്കാറുണ്ടെന്നും പലതവണ താക്കീത് നൽകിയിട്ടും ഇത് തുടരുകയായിരുന്നുവെന്നും ദാസ് പോലീസിനോട് പറഞ്ഞു.
മർദനം സഹിക്കവയ്യാതെയാണ് ദാസ് വെട്ടുകത്തിയെടുത്ത് മോജോയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മോജോയെ മകളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ദാസിനെ ആറുകാണി അതിർത്തിയിൽ വെച്ച് വെള്ളറട സി.ഐ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വെട്ടേറ്റ മോജോ സ്വന്തം പിതാവിനെ തല്ലിക്കൊന്നതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ ദാസിനെതിരെയും തമിഴ്‌നാട്ടിലെ ആറുകാണി സ്റ്റേഷനിൽ കേസുകളുണ്ട്. വെള്ളറട എസ്.ഐ. പ്രദീഷ് കുമാർ, ദീപു, വിഷ്ണു, സതീഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Story Summary:
A 61-year-old man, T. Das, was arrested for hacking his son-in-law, Mojo (30), while trying to stop him from assaulting his daughter in Vellarada. Mojo, a habitual offender with several criminal cases including his father’s murder, was intoxicated during the incident. Das was caught by Vellarada police while attempting to flee to Tamil Nadu via the Arukany border and has been remanded.

