ഒറ്റപ്പാലം: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ 1500 അടി താഴ്ചയിലേക്ക് വീണ് മരിച്ച 15-കാരി ശ്രീനന്ദയുടെ മൃതദേഹം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു (Srinanda Chikkamagaluru Accident). അപകടം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
പ്രിയപ്പെട്ട കൂട്ടുകാരിയെ അവസാനമായി ഒരുനോക്ക് കാണാൻ സഹപാഠികളും അധ്യാപകരും നാട്ടുകാരും കടമ്പഴിപ്പുറത്തെ വീട്ടിലേക്ക് ഒഴുകിയെത്തി. വൈകിട്ട് 5:20-ന് ചിരിച്ചുനിന്ന ഫോട്ടോ എടുത്തതിന് പിന്നാലെ 5:26-ഓടെയാണ് ശ്രീനന്ദയെ കാണാതായത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. നൂറോളം പേർ പങ്കെടുത്ത നാല് ദിവസത്തെ വിപുലമായ തിരച്ചിലിനൊടുവിലാണ് കൊക്കയിലെ മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വീഴ്ചയിലുണ്ടായ ആഘാതവും തലയ്ക്കേറ്റ ഗുരുതരമായ പരിക്കുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മാതാപിതാക്കളടക്കം 40 അംഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദ വിനോദസഞ്ചാരത്തിന് പോയിരുന്നത്. അപ്രതീക്ഷിതമായുണ്ടായ ഈ വിയോഗം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
Summary: The mortal remains of 15-year-old Srinanda, who died after a 1500ft fall in Chikkamagaluru, have been brought to her home in Kadambazhipuram. The funeral is scheduled for Saturday noon at Ivor Madom in Thiruvilwamala. After a grueling four-day search, her body was found in a deep gorge near the Manikya Dhara waterfall. Post-mortem reports confirmed that fatal head injuries from the fall led to her death.

