പൂനെ: അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി ആറുവയസ്സുകാരനെ അമ്മയും കാമുകനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി (Pune Child Murder Case). പൂനെയിലെ ഖേഡ് സ്വദേശിനിയായ ബസീറൻ മെഹബൂബ് ഷെയ്ഖ് (27), കാമുകൻ റാം വിനായക് കജേവാഡ് എന്നിവർ ചേർന്നാണ് കൃത്യം നടത്തിയത്. കുട്ടിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമം.
ബക്കറ്റിലെ വെള്ളത്തിൽ തലമുക്കിപ്പിടിച്ചും പിന്നീട് നിലത്തിട്ടടിച്ചും മരണം ഉറപ്പാക്കിയ ശേഷമാണ് മൃതദേഹം ബീഡിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയത്. കുട്ടി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് ബസീറൻ ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ സംസ്കാര ചടങ്ങുകൾക്കായി എത്തിയ കുട്ടിയുടെ പിതാവിന്റെ അച്ഛൻ ശരീരത്തിലെ മർദ്ദനമേറ്റ പാടുകൾ ശ്രദ്ധിക്കുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.
ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ബസീറൻ, അയാളുടെ തന്നെ സുഹൃത്തായ റാമുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിന് ആറുവയസ്സുകാരനായ ഐവേസ് തടസ്സമാണെന്ന് കണ്ടാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
Summary: A 27-year-old woman and her lover allegedly murdered her six-year-old son in Pune, claiming he died of a heart attack to cover up the crime. The duo reportedly drowned the child in a bucket and slammed him on the floor as he was seen as an impediment to their relationship. The crime came to light when the boy’s grandfather noticed injury marks on the body during the funeral and alerted the police.

