Description
Digital Voice of Kerala
Sunday, March 29, 2026

Digital Voice of Kerala
HomeKeralaകൊച്ചിയിൽ വൻ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ |...

കൊച്ചിയിൽ വൻ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ | Kochi Drug Bust

🎙️ Latest Podcast

കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന വൻ ലഹരിവേട്ടയിൽ പ്രമുഖർ ഉൾപ്പെടെ എട്ടുപേർ പിടിയിലായി. പിടിയിലായവരിൽ ഒരു ദന്ത ഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്‌മെന്റ് ഉടമ, ഏവിയേഷൻ വിദ്യാർത്ഥി എന്നിവർ ഉൾപ്പെടുന്നു (Kochi Drug Bust). രഹസ്യവിവരത്തെത്തുടർന്ന് കടവന്ത്ര പോലീസും ഡാൻസാഫ് (DANSAF) സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവതികൾ അടങ്ങുന്ന സംഘം പിടിയിലായത്.

തിരുവനന്തപുരം ശംഖുമുഖം സ്വദേശിയും ഇവന്റ് മാനേജ്‌മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ, കലൂർ സ്വദേശി ഓസ്റ്റിൻ ജോസ്, അഭിഭാഷകനായ രോഹിത് നായർ, കൊടുങ്ങല്ലൂർ സ്വദേശി ജിനോ മുരളി, നൂറനാട് സ്വദേശിയായ ന്യൂട്രീഷ്യൻ അക്ബർ ഷാ, ദന്ത ഡോക്ടർ ബെൻസി റാവൂത്തർ, കൊല്ലം സ്വദേശിനിയായ ഫിസിയോതെറാപ്പിസ്റ്റ് സെയ്‌തലവി ഫാത്തിമ, ഏവിയേഷൻ വിദ്യാർത്ഥി അമൽ റൗഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് കൊക്കെയ്ൻ, മെത്താഫിറ്റമിൻ, ഹൈബ്രിഡ് കഞ്ചാവ്, എക്സ്റ്റസി പിൽസ് എന്നിവ പോലീസ് പിടിച്ചെടുത്തു.

പിടിയിലായവരിൽ ഷാജി ഫെർണാണ്ടോ എന്ന ഷോൺ ആണ് ലഹരിമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയെന്ന് പോലീസ് സംശയിക്കുന്നു. യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചാണ് ഇവർ ലഹരി വിൽപന നടത്തിയിരുന്നത്. കടവന്ത്ര എസ്.എച്ച്.ഒ ആർ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. കൊച്ചിയിലെ ഉയർന്ന സാമ്പത്തിക ശ്രേണിയിലുള്ളവർക്കിടയിൽ ലഹരിമരുന്ന് എത്തുന്ന വഴികളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary: Kochi police busted a drug party at a five-star hotel, arresting eight individuals, including a dentist, a lawyer, and an event management owner. The group, which included women, was caught with cocaine, MDMA, and hybrid cannabis.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.