ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വിവാഹത്തിന് സമ്മർദ്ദം ചെലുത്തിയ കാമുകിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി (Bulandshahr Murder). മരിച്ച ബബ്ലി എന്ന യുവതിയുടെ ഭർത്താവിന്റെ സുഹൃത്തായിരുന്നു പ്രതിയായ വികാസ്. നർസേന ഗ്രാമത്തിൽ തലയില്ലാത്ത നിലയിൽ കണ്ടെത്തിയ മൃതദേഹം ബബ്ലിയുടേതാണെന്ന് സോഷ്യൽ മീഡിയ വഴി ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ബബ്ലിയുടെ ഭർത്താവ് അജയ് കാൻസർ ബാധിച്ച് മരിച്ചതിന് ശേഷമാണ് വികാസുമായി ഇവർ പ്രണയത്തിലായത്. ഇരുവരും ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിലായിരുന്നു. എന്നാൽ കഴിഞ്ഞ ഡിസംബറിൽ വികാസിന്റെ വീട്ടുകാർ മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം നിശ്ചയിച്ചു. ഇതിനെ ബബ്ലി എതിർക്കുകയും തന്നെ വിവാഹം കഴിക്കണമെന്ന് വികാസിനോട് ആവശ്യപ്പെടുകയും ചെയ്തു. വിവാഹത്തിന് നിരന്തരം സമ്മർദ്ദം ചെലുത്തിയതോടെ ബബ്ലിയെ ഒഴിവാക്കാൻ വികാസ് തീരുമാനിക്കുകയായിരുന്നു.
സഹോദരന്റെയും അളിയനായ അമന്റെയും സഹായത്തോടെയാണ് വികാസ് കൊലപാതകം ആസൂത്രണം ചെയ്തത്. യുവതിയുടെ കഴുത്തറുത്ത് തല ഉടലിൽ നിന്ന് വേർപെടുത്തിയ നിലയിലായിരുന്നു. കേസിൽ വികാസിനെയും അമനെയും പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികളിൽ നിന്ന് രണ്ട് തോക്കുകളും ഒരു മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തു. ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരായിരുന്നു അജയ്യും വികാസും അമനും.
Summary
In a gruesome incident in Uttar Pradesh’s Bulandshahr, a man named Vikas murdered his live-in partner, Babli, after she pressured him to marry her. Babli was the widow of Vikas’s late friend, Ajay.

