വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കെ, സ്വന്തം രാജ്യത്തെ രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Truth Social Post). തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ (Truth Social) ട്രംപ് വിവാദ പരാമർശം നടത്തിയത്. ഇറാന്റെ അന്ത്യത്തിന് ശേഷം അമേരിക്കയുടെ യഥാർത്ഥ ശത്രുക്കൾ തീവ്ര ഇടതുപക്ഷ ചിന്താഗതിയുള്ളവരും കഴിവുകെട്ടവരുമായ ഡെമോക്രാറ്റിക് പാർട്ടിയായിരിക്കുമെന്ന് അദ്ദേഹം കുറിച്ചു.
ഹോർമൂസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി ഉടൻ തുറന്നു നൽകിയില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് നേരത്തെ 48 മണിക്കൂർ സമയം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർത്തതായി അവകാശപ്പെട്ടത്.
വിദേശ രാജ്യങ്ങളുമായി യുദ്ധം പടിക്കൽ നിൽക്കുമ്പോഴും രാജ്യത്തിനകത്തെ രാഷ്ട്രീയ ചേരിതിരിവ് വർദ്ധിപ്പിക്കുന്നതാണ് ട്രംപിന്റെ പ്രസ്താവനയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പശ്ചിമേഷ്യയിൽ വൻതോതിൽ സൈനിക വിന്യാസം വർദ്ധിപ്പിക്കാൻ പെന്റഗണിന് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അമേരിക്കയുടെ ഭാഗത്തുനിന്ന് ഏത് നിമിഷവും ഒരു സൈനിക നീക്കം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് പശ്ചിമേഷ്യ. ഹോർമൂസ് കടലിടുക്ക് അടച്ചാൽ ലോകത്തെ ഇന്ധന വിതരണം തടസ്സപ്പെടുമെന്നതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.
ഹോർമുസ് കടലിടുക്ക് അടച്ചിടും; അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ സൈന്യം; ലോകം ഇരുട്ടിലാകുമോ ? | Iran IRGC Warning
ഇറാന്റെ വൈദ്യുതി നിലയങ്ങളോ മറ്റ് തന്ത്രപ്രധാനമായ ഊർജ്ജ കേന്ദ്രങ്ങളോ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയാൽ ലോകം വൻ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വ്യക്തമാക്കി (Iran IRGC Warning). അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രത്യാക്രമണ ഭീഷണി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം പൂർണ്ണമായും തടസ്സപ്പെടുത്തുമെന്നാണ് ഐ.ആർ.ജി.സി നൽകുന്ന മുന്നറിയിപ്പ്. ഇത് ആഗോള വിപണിയിലെ എണ്ണ വിതരണത്തെ നിശ്ചലമാക്കാൻ കെൽപ്പുള്ള നീക്കമാണ്.
ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണത്തെ ഇത് നേരിട്ട് ബാധിക്കും. എണ്ണ വിതരണം തടസ്സപ്പെട്ടാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാനും ലോകരാജ്യങ്ങളിൽ കടുത്ത സാമ്പത്തിക മാന്ദ്യത്തിനും ഇത് കാരണമായേക്കാം.
ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർത്തതായി ഇറാൻ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ പുതിയ പ്രസ്താവന വരുന്നത്. 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ പ്ലാന്റുകൾ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനോടുള്ള മറുപടിയായാണ് “തങ്ങളെ തൊട്ടാൽ ലോകത്തെ ഇന്ധന വിതരണം തന്നെ നിർത്തും” എന്ന നിലപാടിലേക്ക് ഇറാൻ എത്തിയിരിക്കുന്നത്.
Story Summary:
U.S. President Donald Trump has lashed out at domestic political rivals amidst escalating tensions with Iran. On Truth Social, Trump stated that after the “death of Iran,” America’s greatest enemy would be the “extreme left” and the “incompetent” Democratic Party. This comes as Trump’s 48-hour ultimatum to Iran regarding the Strait of Hormuz expires, with the President warning of severe military consequences if the strategic waterway remains blocked.

