കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ (LDF) പിന്തുണയ്ക്കാൻ പി.ഡി.പി തീരുമാനിച്ചു (PDP Support LDF). സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ രാഷ്ട്രീയ ധാരണ രൂപപ്പെടുത്തിയത്. എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഒരു സഖ്യകക്ഷിക്ക് നൽകുന്ന പരിഗണന തങ്ങൾക്കും ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് പി.ഡി.പി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംഘപരിവാറിന്റെ മതരാഷ്ട്ര വാദത്തെ ഫലപ്രദമായി ചെറുക്കാൻ എൽ.ഡി.എഫിന് മാത്രമേ സാധിക്കൂ എന്ന് പി.ഡി.പി നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫ് എന്നും മതനിരപേക്ഷ നിലപാടാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി.യു.ഡി.എഫ് ഭരണകാലത്ത് മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഈ തിരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ മതഭീകരവാദികളും മതനിരപേക്ഷതയും തമ്മിലുള്ള പോരാട്ടമാണെന്നും അവർ കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മുസ്‌ലിം ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമായ പല മണ്ഡലങ്ങളിലും പി.ഡി.പിയുടെ ഈ നിലപാട് എൽ.ഡി.എഫിന് കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും മലബാർ മേഖലയിലും തെക്കൻ കേരളത്തിലെ ചില പോക്കറ്റുകളിലും ഈ പിന്തുണ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാം.
Story Summary:
The Peoples Democratic Party (PDP) has officially declared its support for the LDF in the upcoming Kerala Assembly elections. Following discussions with CM Pinarayi Vijayan and CPM State Secretary M.V. Govindan, PDP leaders stated that only the LDF can effectively counter communal forces. They criticized the UDF for its alleged “soft Hindutva” stance and expressed confidence that the LDF would treat them with the respect due to an ally once back in power.

