ദുബായ്: പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേൽ-യുഎസ് സഖ്യവും തമ്മിലുള്ള പോരാട്ടം വ്യാപിക്കുന്നതിനിടെ, യു എ ഇക്ക് നേരെ ഇറാന്റെ ആക്രമണം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇ തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. ബാഗ്ദാദിലെ യു എസ് എംബസിക്ക് നേരെയാണ് ഡ്രോൺ ആക്രമണം നടത്തിയത്.(US-Israel-Iran War, US embassy in Baghdad targeted in drone attack)
അബുദാബിയിലെ ഷാ എണ്ണപ്പാടത്തിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് അവിടെനിന്നുള്ള ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെച്ചു. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ ഭൂരിഭാഗം മിസൈലുകളെയും തകർത്തതായാണ് ഔദ്യോഗിക വിവരം.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഒരു തരത്തിലുള്ള കീഴടങ്ങലിനും ഇറാൻ തയ്യാറല്ല. അയൽരാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ തങ്ങൾക്കെതിരെ ഉപയോഗിക്കുന്നത് അനുവദിക്കില്ല. ഭാവിയിൽ ഇറാന്റെ മണ്ണിൽ ആക്രമണം ഉണ്ടാവില്ലെന്ന ഉറപ്പില്ലാതെ സമാധാന ചർച്ചകൾക്ക് സാധ്യതയില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

