കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട (Nedumbassery ganja arrest). ആറര കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ ആലിപ്പൂർ സ്വദേശി ബാബുൽ മിത്രയെ (41) പോലീസ് പിടികൂടി. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും (DANSAF) നെടുമ്പാശ്ശേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.
അത്താണി എയർപോർട്ട് സിഗ്നൽ ജംങ്ഷന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആലുവ മാറമ്പിള്ളി ഭാഗത്തുള്ള ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
ബംഗാളിൽ നിന്നും കഞ്ചാവ് വാങ്ങി തീവണ്ടി മാർഗ്ഗം കോയമ്പത്തൂരിലെത്തിയ ശേഷം അവിടെ നിന്നാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്. പരിശോധനകൾ വെട്ടിക്കാനാണ് കോയമ്പത്തൂരിൽ ഇറങ്ങി ബസ് മാർഗ്ഗം എറണാകുളത്തേക്ക് വന്നതെന്ന് പ്രതി മൊഴി നൽകി. ഇയാൾക്കൊപ്പം കൂടുതൽ പേർ ഈ സംഘത്തിൽ ഉണ്ടോയെന്നും ലഹരി മരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary:
Nedumbassery police, along with the Ernakulam Rural DANSAF team, arrested a 41-year-old West Bengal native, Babul Mitra, with 6.5 kg of ganja. The suspect was apprehended near the Athani Airport signal junction. He had reportedly transported the contraband from Bengal via train to Coimbatore and then reached Kerala by bus, aiming to distribute it in the Marampilly area.

