ന്യൂഡൽഹി: കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി (Shashi Tharoor Slams Centre Over Kerala Name Change). സംസ്ഥാനത്തിന് ആവശ്യമായ പദ്ധതികളോ എയിംസ് പോലുള്ള സ്ഥാപനങ്ങളോ അനുവദിക്കാത്ത കേന്ദ്ര സർക്കാർ പേര് മാറ്റുന്ന കാര്യത്തിൽ മാത്രം വലിയ താല്പര്യം കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം പേര് മാറ്റത്തിന് അംഗീകാരം നൽകിയത്.
മലയാളത്തിൽ ഇതിനകം തന്നെ ‘കേരളം’ എന്ന് വിളിക്കപ്പെടുന്ന സംസ്ഥാനത്തിന്റെ പേര് ഇംഗ്ലീഷിലും മാറ്റുന്നത് കൊണ്ട് എന്ത് മാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്ന് തരൂർ ചോദിച്ചു. കേന്ദ്ര ബജറ്റിൽ കേരളത്തിന് പുതിയ പദ്ധതികളൊന്നും നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പേര് മാറ്റത്തിലൂടെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നീക്കം. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു.
All to the good, no doubt, but a small linguistic question for the Anglophones among us: what happens now to the terms “Keralite” and “Keralan” for the denizens of the new “Keralam”? “Keralamite” sounds like a microbe and “Keralamian” like a rare earth mineral…! @CMOKerala might…
— Shashi Tharoor (@ShashiTharoor) February 24, 2026
പേര് മാറ്റം ഭാഷാപരമായ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുമെന്നും തരൂർ ചൂണ്ടിക്കാട്ടി. ‘കേരളാ യീറ്റ്’ (Keralite) അല്ലെങ്കിൽ ‘കേരളൻ’ (Keralan) എന്നിങ്ങനെ കേരളത്തിൽ താമസിക്കുന്നവരെ വിളിക്കുന്ന പദങ്ങൾ ഇനി എങ്ങനെ മാറുമെന്ന് അദ്ദേഹം ചോദിച്ചു. ‘കേരളം-ഐറ്റ്’ (Keralamite) എന്നത് ഒരു സൂക്ഷ്മജീവിയുടെ പേര് പോലെയും ‘കേരളം-ഇയൻ’ (Keralamian) എന്നത് അപൂർവ്വമായ ഒരു ലോഹത്തിന്റെ പേര് പോലെയുമുണ്ട് അദ്ദേഹം എക്സിൽ കുറിച്ചു. പശ്ചിമ ബംഗാളിന്റെ പേര് മാറ്റാനുള്ള ആവശ്യം കേന്ദ്രം തള്ളിയതിനെതിരെ മമത ബാനർജിയും രംഗത്തെത്തിയിട്ടുണ്ട്.
Summary: Congress MP Shashi Tharoor criticized the Union Cabinet’s decision to rename Kerala as ‘Keralam’, stating that the government prioritizes name changes over developmental projects like AIIMS.

