കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി നടൻ ജയറാമിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഇന്ന് രാവിലെ 11 മണിയോടെ ഹാജരായ ജയറാമിനെ മൂന്നര മണിക്കൂറോളം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.(Told ED officials everything I know, Actor Jayaram on Sabarimala gold theft case)
സിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി പ്രധാനമായും വിവരങ്ങൾ തേടിയത്. തനിക്ക് അദ്ദേഹവുമായി യാതൊരുവിധ സാമ്പത്തിക ബന്ധവുമില്ലെന്നും തനിക്കറിയാവുന്ന കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്വർണ്ണപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദമായതിനെത്തുടർന്നാണ് ഇ.ഡി ജയറാമിന് സമൻസ് അയച്ചത്. ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ല എന്നാണ് ജയറാം പറഞ്ഞത്. രേഖകളൊന്നും ഹാജരാക്കാൻ നിലവിൽ നിർദ്ദേശിച്ചിട്ടുമില്ല.



