ആലപ്പുഴ: സ്വന്തം പിതാവും അടുത്ത ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ രണ്ട് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത് (Punnapra POCSO Case). പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയുടെ പിതാവ്, പിതാവിന്റെ സഹോദരി ഭർത്താവ്, ഇയാളുടെ മകൻ, മറ്റൊരു ബന്ധു എന്നിവരാണ് പീഡനത്തിന് നേതൃത്വം നൽകിയത്.
2024 മുതൽ കുട്ടിയെ ഇവർ തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. വീട്ടിൽ വച്ചും ബന്ധുവീടുകളിൽ സഹിക്കാനാവാതെ വന്നതോടെ കുട്ടി തന്റെ ഒരു അടുത്ത സുഹൃത്തിനോട് വിവരം തുറന്നുപറഞ്ഞു. തുടർന്ന് സുഹൃത്ത് മുഖേനയാണ് ചൈൽഡ് ലൈനിലും പോലീസിലും വിവരം എത്തിയത്.
പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് കേസെടുക്കുകയും കുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൃത്യത്തിൽ ഉൾപ്പെട്ട മറ്റൊരാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതികൾക്കെതിരെ പോക്സോ (POCSO) നിയമപ്രകാരമുള്ള കർശനമായ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ വധഭീഷണി മുഴക്കിയതിനും കേസുണ്ട്.



