തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്പാകളിലും മസാജ് സെന്ററുകളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് മേയർ വി.വി. രാജേഷ്. കോർപ്പറേഷനും പോലീസും സംയുക്തമായാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. സ്പാകളുടെ മറവിൽ ക്രോസ് മസാജിംഗടക്കം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് നീക്കം.(Cross massage is being done widely in many Spas, says Mayor VV Rajesh)
മിക്ക സ്പാകളിലും യോഗ്യതയുള്ള ഡോക്ടർമാരോ പരിശീലനം ലഭിച്ച മസാജ് ചെയ്യുന്നവരോ ഉണ്ടാകാറില്ല. നിയമപ്രകാരം സ്ത്രീകൾ പുരുഷന്മാരെയും പുരുഷന്മാർ സ്ത്രീകളെയും മസാജ് ചെയ്യാൻ പാടില്ല. എന്നാൽ പലയിടത്തും ഈ ചട്ടം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് മേയർ ചൂണ്ടിക്കാട്ടി.
ചില പോലീസ് ഉദ്യോഗസ്ഥർ അനധികൃത സ്പാ മാഫിയകളുമായി ചേർന്ന് പ്രവർത്തിക്കുന്നതായി വിവരമുണ്ട്. ഈ വിവരങ്ങൾ കോർപ്പറേഷന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പക്കലുണ്ടെന്ന് മേയർ വ്യക്തമാക്കി. ലൈസൻസിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.



