കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണമാറ്റം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പുതിയ ദിശയിലേക്ക് നയിക്കുമെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് അസീസുൾ ബാരി ഹെലാൽ പറഞ്ഞു. ദീർഘകാലം അധികാരത്തിലിരുന്ന ടിഎംസിയുടെ പതനം അപ്രതീക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Bangladesh Reaction To West Bengal Election 2026 Teesta Treaty Hope)
ടീസ്റ്റ നദിയിലെ ജലം പങ്കുവെക്കുന്നതിനുള്ള കരാർ നടപ്പിലാക്കുന്നതിൽ പ്രധാന തടസ്സം മമത ബാനർജിയായിരുന്നുവെന്ന് ഹെലാൽ ആരോപിച്ചു. കേന്ദ്രത്തിലെ മോദി സർക്കാരും ബംഗ്ലാദേശ് സർക്കാരും കരാറിന് അനുകൂലമാണെങ്കിലും ബംഗാൾ സർക്കാരിന്റെ എതിർപ്പാണ് വിഘാതമായത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ വരുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി നേടിയ ചരിത്ര വിജയത്തെ അദ്ദേഹം അഭിനന്ദിച്ചു. പുതിയ സർക്കാർ ബംഗ്ലാദേശുമായി സൗഹാർദ്ദപരമായ ബന്ധം തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, ബംഗാളിലെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ ബംഗ്ലാദേശിനെക്കുറിച്ച് ഉയരുന്ന ചില പരാമർശങ്ങളിൽ എൻസിപി വക്താവ് ആസിഫ് മഹ്മൂദ് ആശങ്ക രേഖപ്പെടുത്തി. ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും മോശം പരാമർശങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Summary
Following the TMC’s defeat in West Bengal, Bangladeshi leaders have expressed mixed reactions. BNP leader Azizul Bari Helal congratulated Suvendu Adhikari and expressed hope that the long-stalled Teesta water-sharing treaty would finally be signed. Meanwhile, NCP spokesperson Asif Mahmood warned the new BJP government against making offensive remarks about Bangladesh’s internal affairs.

