Description
Digital Voice of Kerala
No menu items!
Monday, May 11, 2026

Digital Voice of Kerala
No menu items!
Home⁠Tamil Nadu Electionബോഡിനായ്ക്കന്നൂരിൽ തീപാറും പോരാട്ടം: DMKയ്ക്കായി ഇറങ്ങി O പനീർ ശെൽവം |...

ബോഡിനായ്ക്കന്നൂരിൽ തീപാറും പോരാട്ടം: DMKയ്ക്കായി ഇറങ്ങി O പനീർ ശെൽവം | DMK

🎙️ Latest Podcast

തേനി: തമിഴ്‌നാട് രാഷ്ട്രീയത്തിലെ കരുത്തനായ ഒ. പനീർ ശെൽവം തന്റെ രാഷ്ട്രീയ തട്ടകമായ ബോഡിനായ്ക്കന്നൂരിൽ ഇത്തവണ പുതിയ പരീക്ഷണത്തിന് മുതിരുന്നു. എഐഎഡിഎംകെയുടെ കുത്തകയായിരുന്ന ഈ മണ്ഡലത്തിൽ, ഇത്തവണ ഡിഎംകെ സ്ഥാനാർത്ഥിയായാണ് ഒപിഎസ് ജനവിധി തേടുന്നത്. എടപ്പാടി പളനിസ്വാമിയുമായുള്ള അധികാര തർക്കത്തിനൊടുവിൽ പാർട്ടി വിട്ട ഒപിഎസ്, ഫെബ്രുവരിയിലാണ് ഡിഎംകെയിൽ ചേർന്നത്.(Fierce fight in Bodinayakanur, O Panneerselvam contests for DMK)

ജയലളിത 1989-ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച ചരിത്രമുള്ള മണ്ഡലമാണ് ബോഡിനായ്ക്കന്നൂർ. ജയലളിതയുടെ പിൻഗാമിയായി മൂന്ന് തവണ മുഖ്യമന്ത്രിയായ ഒപിഎസ്, 2011 മുതൽ തുടർച്ചയായി മൂന്ന് തവണ ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ തന്റെ പഴയ എതിരാളിയായ തങ്കത്തമിഴ് ശെൽവനൊപ്പം തോളോട് തോൾ ചേർന്നാണ് ഒപിഎസ് ഡിഎംകെയ്ക്കായി വോട്ട് തേടുന്നത് എന്നത് കൗതുകകരമായ കാഴ്ചയാണ്.

ഒപിഎസ് പാർട്ടി വിട്ടതോടെ ബോഡിനായ്ക്കന്നൂർ തിരിച്ചുപിടിക്കുക എന്നത് എടപ്പാടി പളനിസ്വാമിക്ക് അഭിമാനപ്രശ്നമാണ്. തേനി സൗത്ത് ജില്ലാ സെക്രട്ടറി വി.ടി. നാരായണ സ്വാമിയെയാണ് എഐഎഡിഎംകെ ഇവിടെ കളത്തിലിറക്കിയിരിക്കുന്നത്. ജില്ലയിൽ ഇപിഎസ് പക്ഷത്തിന് കരുത്തുപകരുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാവാണ് നാരായണ സ്വാമി. ഡിഎംകെയുടെ മുതിർന്ന നേതാവ് ലക്ഷ്മണനെ മാറ്റി നിർത്തിയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഒപിഎസിന് ഈ സീറ്റ് നൽകിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.