ദുബായ്: ഇറാന്റെ മരവിപ്പിച്ച ആസ്തികളിൽ നിന്ന് കോടിക്കണക്കിന് ഡോളർ യുഎഇ വഴി വിട്ടുനൽകുന്നുവെന്ന വാർത്തകളെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി നിഷേധിച്ചു (UAE Denies Fund Transfer to Iran). വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത 300 കോടി ഡോളറിന്റെ കൈമാറ്റം ഉൾപ്പെടെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതവും പൂർണ്ണമായും കള്ളവുമാണെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാന്റെ മരവിപ്പിച്ച ഫണ്ടുകളൊന്നും യുഎഇ വഴി കൈമാറുകയോ, ഇതിനായി സഹായം നൽകുകയോ ചെയ്തിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താനാണ് യുഎഇ മുൻഗണന നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് യുഎഇ പിന്തുണ നൽകുന്നുണ്ട്. എന്നാൽ നിലവിലെ റിപ്പോർട്ടുകളിൽ പറയുന്നതുപോലെ ഒരു സാമ്പത്തിക കൈമാറ്റ കരാറിലും യുഎഇ പങ്കാളിയല്ല.
നേരത്തെ, പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ഇറാനുമായുള്ള തർക്കങ്ങൾ ലഘൂകരിക്കാൻ യുഎഇ കോടിക്കണക്കിന് ഡോളർ വിട്ടുനൽകാൻ ധാരണയായെന്ന് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് വാർത്തകൾ വന്നിരുന്നു. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകിയതിനാലാണ് ഈ നീക്കമെന്നായിരുന്നു ആരോപണം. യുഎസ്-ഇറാൻ ബന്ധത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിനിടയിലാണ് ഇത്തരമൊരു വാർത്ത പുറത്തുവന്നത്. എന്നാൽ യുഎഇയുടെ ഔദ്യോഗികമായ നിഷേധം ഇക്കാര്യത്തിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം വർദ്ധിപ്പിക്കുകയാണ്.
Summary: The United Arab Emirates (UAE) Foreign Ministry has categorically denied recent media reports alleging that it facilitated the transfer of billions of dollars, specifically a $3 billion tranche, of frozen Iranian assets. Describing these reports as “entirely false and unfounded,” the UAE emphasized that no such financial transactions have taken place. While reports had suggested this move was part of a tactical effort to de-escalate regional tensions and secure a halt to Iranian attacks, the UAE’s official statement clarifies that the country is not party to any such deal involving the release or facilitation of frozen Iranian funds.

