വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വൈറ്റ് ഹൗസിലെ ഔദ്യോഗിക വിരുന്നിനിടെ ചാർലസ് രാജാവിന്റെ വക രസകരമായ പരിഹാസം (King Charles Roast Donald Trump). യുഎസിന്റെ സഹായമില്ലായിരുന്നെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾ ജർമ്മൻ സംസാരിക്കേണ്ടി വന്നേനെ എന്ന ട്രംപിന്റെ മുൻപത്തെ പരാമർശത്തിനാണ് ചാർലസ് മറുപടി നൽകിയത്. “ഞങ്ങളില്ലായിരുന്നെങ്കിൽ നിങ്ങൾ ഇന്ന് ഫ്രഞ്ച് സംസാരിക്കേണ്ടി വന്നേനെ” എന്നായിരുന്നു രാജാവിന്റെ പരിഹാസം.
വടക്കേ അമേരിക്കയിൽ ബ്രിട്ടനും ഫ്രാൻസും തമ്മിൽ നടന്ന പഴയ കൊളോണിയൽ പോരാട്ടങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു രാജാവിന്റെ ഈ തമാശ.
തന്റെ റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾക്കനുസരിച്ച് വൈറ്റ് ഹൗസിൽ ട്രംപ് വരുത്തിയ മാറ്റങ്ങളെയും രാജാവ് പരിഹസിച്ചു. 1814-ൽ ബ്രിട്ടീഷ് സൈന്യം വൈറ്റ് ഹൗസിന് തീയിട്ട സംഭവത്തെ “ബ്രിട്ടീഷുകാരുടെ റിയൽ എസ്റ്റേറ്റ് വികസന ശ്രമം” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഈ വിരുന്ന് പഴയ ‘ബോസ്റ്റൺ ടീ പാർട്ടി’യേക്കാൾ വളരെ മെച്ചപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാർലസ് രാജാവ് കോൺഗ്രസിനെ അഭിസംബോധന ചെയ്തതിനെ ട്രംപ് പ്രശംസിച്ചു. ഡെമോക്രാറ്റുകളെ എഴുന്നേൽപ്പിക്കാൻ രാജാവിന് കഴിഞ്ഞു എന്നും തനിക്കത് ഇതുവരെ സാധിച്ചിട്ടില്ലെന്നും ട്രംപ് തമാശയായി പറഞ്ഞു.
A lot of jokes from King Charles tonight.
“You recently commented, Mr. President, that if it were not for the United States, European countries would be speaking German. Dare I say that if it wasn’t for us, you’d be speaking French” pic.twitter.com/9EyxNMLxCR
— Acyn (@Acyn) April 29, 2026
ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുമായി ട്രംപ് അസ്വാരസ്യത്തിലായിരുന്നെങ്കിലും, രാജാവുമായുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെ ‘എച്ച്.എം.എസ് ട്രംപ്’ എന്ന ബ്രിട്ടീഷ് അന്തർവാഹിനിയിലെ മണി ചാർലസ് രാജാവ് ട്രംപിന് സമ്മാനമായി നൽകി.
Summary: During a White House state dinner on Tuesday, King Charles III traded witty barbs with US President Donald Trump. Responding to Trump’s past comments about Europe needing US help to avoid speaking German, the King joked that without the British, Americans would be speaking French. Despite regional tensions over the Iran conflict, the atmosphere remained jovial, with the King gifting Trump a bell from the WWII submarine HMS Trump.

