ടയർ: ലെബനനിൽ പിതാവിന്റെ സംസ്‌കാര ചടങ്ങിനായി ഒത്തുകൂടിയ കുടുംബത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒന്നര വയസ്സുകാരിയുൾപ്പെടെ അഞ്ച് ബന്ധുക്കൾ കൊല്ലപ്പെട്ടു (Israeli Strike Lebanon Infant Girl Death). തെക്കൻ ലെബനനിലെ ശ്രീഫ ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു ദാരുണമായ സംഭവം. അമേരിക്കയും ഇറാനും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയതായിരുന്നു ഈ കുടുംബം.
കൊല്ലപ്പെട്ട ഒന്നര വയസ്സുകാരി തലീൻ സയീദ് 2024-ൽ ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്താണ് ജനിച്ചത്. “അവൾ യുദ്ധത്തിൽ ജനിച്ചു, യുദ്ധത്തിൽത്തന്നെ മരിച്ചു” എന്ന് കുട്ടിയുടെ മുത്തച്ഛൻ മുഹമ്മദ് നസാൽ വിങ്ങലോടെ പറഞ്ഞു. തലീന്റെ ഏഴ് വയസ്സുകാരിയായ സഹോദരി അലീന പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും അവരുടെ അമ്മ ജിൻവ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിന്റെ മൃതദേഹത്തിന് മുന്നിൽ പ്രാർത്ഥനകൾ നടത്തി മടങ്ങാൻ തുടങ്ങുമ്പോഴാണ് വീടിന് മുകളിൽ മിസൈൽ പതിച്ചതെന്ന് രക്ഷപ്പെട്ടവർ പറയുന്നു.
മാർച്ചിൽ ആരംഭിച്ച ഇസ്രായേൽ ആക്രമണങ്ങളിൽ ലെബനനിൽ ഇതുവരെ 165 കുട്ടികളാണ് കൊല്ലപ്പെട്ടത്. ആകെ മരണം 2000 കടന്നു. കഴിഞ്ഞ ആഴ്ചകളിലുണ്ടായ ആക്രമണങ്ങൾ സമീപകാലത്തെ ഏറ്റവും രൂക്ഷമായവയാണെന്നും മുറിവേറ്റ കുട്ടികളെക്കൊണ്ട് ആശുപത്രികൾ നിറയുകയാണെന്നും ടയറിലെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.സിവിലിയന്മാരെ സംരക്ഷിക്കാൻ ധാർമ്മികമായ ബാധ്യതയുണ്ടെന്നും ലെബനനിലെ ജനതയ്‌ക്കൊപ്പം താനുണ്ടെന്നും മാർപ്പാപ്പ തന്റെ പ്രതിവാര പ്രസംഗത്തിൽ വ്യക്തമാക്കി.
ഹിസ്ബുള്ള ഭീകരരെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നും സിവിലിയൻ ആൾനാശം കുറയ്ക്കാൻ നടപടികൾ സ്വീകരിക്കാറുണ്ടെന്നുമാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം. എന്നാൽ യുദ്ധം മനുഷ്യത്വത്തിന് നിരക്കാത്തതാണെന്നും പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്നത് യുദ്ധക്കുറ്റമാണെന്നും സയീദിന്റെ കുടുംബം ആരോപിക്കുന്നു.
Summary: An Israeli air strike on a funeral gathering in the South Lebanese village of Srifa killed five relatives, including 1.5-year-old Taleen Saeed. The family had returned to their village hoping the US-Iran truce would apply to Lebanon, only to be struck during the father’s burial. Taleen, born during the 2024 conflict, is among the 165 children killed in Lebanon since Israel escalated its campaign on March 2. While world leaders, including the Pope, call for a ceasefire, heavy bombardment continues to claim civilian lives.

