ജനീവ: ആഫ്രിക്കൻ രാജ്യമായ കേപ് വെർഡെ തീരത്തെത്തിയ ക്രൂയിസ് കപ്പലിലെ മൂന്ന് യാത്രക്കാർ ഹാൻ്റാ വൈറസ് ബാധിച്ചു മരിച്ചു (Hantavirus WHO Global Alert). സംഭവത്തെത്തുടർന്ന് ലോകാരോഗ്യ സംഘടന (WHO) ആഗോളതലത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി. എലികളിൽ നിന്നും മറ്റ് കരണ്ടുതീനികളിൽ നിന്നുമാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.
അർജന്റീനയിലെ ഉഷുവയ്യയിൽ നിന്ന് ഏപ്രിൽ ഒന്നിന് യാത്ര തിരിച്ച ഡച്ച് ദമ്പതികളും ഒരു ജർമ്മൻ യാത്രക്കാരിയുമാണ് മരണപ്പെട്ടത്.
വ്യാപനം: ഇതുവരെ ആകെ അഞ്ച് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡിനോളം അപകടകാരിയല്ലെങ്കിലും കൃത്യമായ മുൻകരുതലുകൾ വേണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
മരിച്ച ഡച്ച് യുവതി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുൻപ് സെന്റ് ഹെലനയിൽ നിന്നും ജോഹന്നാസ്ബർഗിലേക്ക് വിമാനയാത്ര നടത്തിയിരുന്നു. ഈ വിമാനത്തിലുണ്ടായിരുന്ന 82 യാത്രക്കാരെയും 6 ജീവനക്കാരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി.
വൈറസിന്റെ ഉറവിടം കണ്ടെത്താൻ അർജന്റീന ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്. വൈറസിന്റെ ഇൻക്യുബേഷൻ പിരീഡ് (രോഗാണു ശരീരത്തിൽ പ്രവേശിച്ച് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന സമയം) ആറ് ആഴ്ചയാണെന്ന് വിദഗ്ധർ പറയുന്നു.
നിലവിൽ ഭീതിജനകമായ സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. കപ്പലിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നാളെ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
Story Summary: The World Health Organization (WHO) has issued a global alert following the death of three passengers on a cruise ship off the coast of Cape Verde due to Hantavirus. The virus, which spreads from rodents to humans, claimed the lives of a Dutch couple and a German traveler. Authorities are currently tracing passengers who shared a flight with one of the victims.

