കാബൂൾ: താലിബാൻ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ മൂലം 2030-ഓടെ അഫ്ഗാനിസ്ഥാനിൽ 25,000-ത്തിലധികം വനിതാ അധ്യാപകരെയും ആരോഗ്യപ്രവർത്തകരെയും നഷ്ടപ്പെട്ടേക്കാമെന്ന് യുണിസെഫ് (Female Health Workers Afghanistan Crisis). പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ തൊഴിലിനും മേലുള്ള നിരോധനം നീക്കിയില്ലെങ്കിൽ രാജ്യം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
2030-ഓടെ ഏകദേശം 20,000 വനിതാ അധ്യാപകരെയും 5,400 ആരോഗ്യപ്രവർത്തകരെയും രാജ്യത്തിന് നഷ്ടമാകും. ഇത് 2021-ലെ അഫ്ഗാനിസ്ഥാന്റെ ആകെ തൊഴിൽ ശക്തിയുടെ 25 ശതമാനത്തോളം വരുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2035-ഓടെ ആരോഗ്യമേഖലയിലെ നഷ്ടം 9,600 ആയി ഉയർന്നേക്കാം. താലിബാൻ അധികാരത്തിൽ വന്നതിന് പിന്നാലെ പെൺകുട്ടികൾക്ക് 12 വയസ്സിന് ശേഷം വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. ഇത് നിലവിൽ 10 ലക്ഷം പെൺകുട്ടികളെ ബാധിച്ചിട്ടുണ്ട്. സ്ഥിതി തുടർന്നാൽ 2030-ഓടെ ഈ സംഖ്യ ഇരട്ടിയാകും.
വനിതാ പ്രാതിനിധ്യം കുറയുന്നത് അഫ്ഗാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം 84 ദശലക്ഷം ഡോളറിന്റെ (ഏകദേശം 5.3 ബില്യൺ അഫ്ഗാനി) നഷ്ടമുണ്ടാക്കും. ഇത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.5 ശതമാനത്തിന് തുല്യമാണ്. സ്ത്രീകളായ രോഗികളെ ചികിത്സിക്കാൻ വനിതാ ഡോക്ടർമാരും നേഴ്സുമാരും അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളെ പഠിപ്പിക്കാൻ വനിതാ അധ്യാപകരും ആവശ്യമാണ്. ഈ കുറവ് രാജ്യത്തെ അടിസ്ഥാന സേവനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു. പെൺകുട്ടികളെ വിദ്യാഭ്യാസത്തിൽ നിന്ന് മാറ്റിനിർത്തുന്നത് രാജ്യത്തിന്റെ ഭാവി ഇല്ലാതാക്കുമെന്നും നിരോധനം ഉടൻ നീക്കണമെന്നും യുണിസെഫ് താലിബാനോട് ആവശ്യപ്പെട്ടു.
Summary: A new UNICEF report warns that Afghanistan could lose over 25,000 female teachers and health workers by 2030 due to Taliban restrictions on women’s education and employment. The report highlights that the ban on girls’ education beyond age 12 has already affected 1 million girls, a figure expected to double by 2030. This decline in qualified female professionals could result in an annual economic loss of $84 million, impacting the country’s essential services and overall GDP.

