മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കെതിരെ മോശമായി സംസാരിക്കാൻ മാധ്യമപ്രവർത്തകർ തനിക്ക് പണം വാഗ്ദാനം ചെയ്തതായി ജർമ്മൻ മോഡലും ഗായികയുമായ ലിസ്‌ലാസ്. സമൂഹമാധ്യമങ്ങളിലെ ഒരു വിവാദത്തിന് പിന്നാലെയാണ് ലിസ്‌ലാസ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. (LizLaz Virat Kohli Controversy)
വിരാട് കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ലിസ്‌ലാസിന്റെ ഒരു പോസ്റ്റ് ‘ലൈക്ക്’ ചെയ്തതിനെത്തുടർന്നാണ് ഇവർ വാർത്തകളിൽ നിറഞ്ഞത്. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ ചില മാധ്യമപ്രവർത്തകർ തന്നെ ബന്ധപ്പെട്ടുവെന്നും കോഹ്‌ലിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പണം വാഗ്ദാനം ചെയ്തുവെന്നും ഫിലിമിമന്ത്ര മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ലിസ്‌ലാസ് പറഞ്ഞു. “അദ്ദേഹം (കോഹ്‌ലി) ചെയ്യാത്ത കാര്യങ്ങൾ ആരോപിക്കാനാണ് അവർ പണം വാഗ്ദാനം ചെയ്തത്. എന്നാൽ ഞാനത് എന്തിന് ചെയ്യണം? പണത്തിനോ പ്രശസ്തിക്കോ വേണ്ടി ഒരാളുടെ സൽപ്പേരിന് കളങ്കം വരുത്താൻ എനിക്ക് താല്പര്യമില്ല,” മോഡൽ വ്യക്തമാക്കി.
ആരാണ് ലിസ്‌ലാസ്?
ദക്ഷിണാഫ്രിക്കയിൽ ജനിച്ച ലിസ്‌ലാസ് ഒരു സൈക്കോളജി ബിരുദധാരിയാണ്. ജർമ്മൻ, ഫ്രഞ്ച്, റഷ്യൻ തുടങ്ങി നിരവധി ഭാഷകൾ കൈകാര്യം ചെയ്യുന്ന ഇവർ ഒരു മികച്ച നീന്തൽതാരം കൂടിയാണ്. വിരാട് കോഹ്‌ലിയുടെ കടുത്ത ആരാധകയായ ലിസ്‌ലാസ് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെയാണ് പിന്തുണയ്ക്കുന്നത്. താൻ ഇന്ത്യയിൽ എത്തിയതിന് ശേഷമാണ് ക്രിക്കറ്റിനെ സ്നേഹിച്ചു തുടങ്ങിയതെന്നും കോഹ്‌ലിയാണ് തന്റെ പ്രിയപ്പെട്ട താരം എന്നും അവർ കൂട്ടിച്ചേർത്തു.
Summary: German model and singer LizLaz claimed that journalists offered her money to speak negatively and make false allegations against Virat Kohli. This followed a controversy where Kohli’s Instagram account allegedly liked one of her posts. LizLaz stated she refused the offers as she admires Kohli and supports RCB.

