ന്യൂഡൽഹി: ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ രേഖകളിൽ നോർവീജിയൻ നയതന്ത്രജ്ഞൻ ടെർജെ റോഡ് ലാർസന്റെ ഇന്ത്യൻ വിരുദ്ധ വംശീയ പരാമർശം വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ് (Terje Rød-Larsen Anti-India Email). 2015 ഡിസംബറിൽ എപ്സ്റ്റീന് അയച്ച ഇമെയിലിലാണ് ഇന്ത്യക്കാരെ അത്യന്തം മോശമായി ചിത്രീകരിക്കുന്ന പഴഞ്ചൊല്ല് അദ്ദേഹം പങ്കുവെച്ചത്. പാമ്പിനെയും ഇന്ത്യക്കാരനെയും ഒരേസമയം കണ്ടുമുട്ടിയാൽ ആദ്യം ഇന്ത്യക്കാരനെ കൊല്ലണം എന്ന പരാമർശമാണ് ഇമെയിലിലുള്ളത്.
ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള ഓസ്ലോ കരാറിന് പിന്നിൽ പ്രവർത്തിച്ച ലോകപ്രശസ്തനായ നയതന്ത്രജ്ഞനാണ് ലാർസൻ. നിലവിൽ ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന്റെ വംശീയ മനോഭാവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇതേത്തുടർന്ന് ലാർസന്റെ രാജിക്കായി വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) ഈ രേഖകളിലെ പരാമർശങ്ങളെ ശക്തമായി അപലപിച്ചു. ഇത്തരം പ്രസ്താവനകൾ ഒരു കുറ്റവാളിയുടെയും കൂട്ടാളികളുടെയും വികലമായ ചിന്താഗതികൾ മാത്രമാണെന്നും ഇവയെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. ലാർസനെ പദവിയിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി നോർവീജിയൻ ലേബർ പാർട്ടിയിലെ ചില അംഗങ്ങളും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
Summary
A racist anti-India remark by Norwegian diplomat Terje Rød-Larsen, found in an unsealed 2015 email to Jeffrey Epstein, has sparked global outrage. India’s Ministry of External Affairs has officially dismissed the content as “trashy ruminations,” while calls for Rød-Larsen’s resignation from the International Peace Institute grow amid the surfacing of his deep ties to Epstein.

