ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന പാതയ്ക്ക് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തി (PM Modi Bengaluru Security Breach). കഗലിപുരയിലെ താത്തഗുനിക്ക് സമീപത്തു നിന്നാണ് രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ പോലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആർട്ട് ഓഫ് ലിവിംഗിന്റെ 45-ാം വാർഷികാഘോഷത്തിലും ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബംഗളൂരുവിലെത്തിയത്. പരിപാടി നടക്കുന്ന പ്രധാന വേദിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
എച്ച്.എ.എൽ (HAL) വിമാനത്താവളത്തിലും ആർട്ട് ഓഫ് ലിവിംഗ് സെന്ററിലും സ്ഫോടനം നടക്കുമെന്ന് ഒരാൾ രാവിലെ പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
ഭീഷണി സന്ദേശം നൽകിയ കോരമംഗല സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വിമാനത്താവള പരിസരത്ത് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ സുരക്ഷ അതീവ കർശനമാക്കി. സുരക്ഷാ ഏജൻസികളും പോലീസും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary: A security breach occurred during Prime Minister Narendra Modi’s visit to Bengaluru after two gelatin sticks were recovered near the route of his convoy. The explosives were found at Tathaguni near Kaggalipura, about 3 km away from the Art of Living Center, where the PM was attending a dual celebration. Police detained a man from Koramangala who had earlier called in a bomb threat. Following the threat, a search was conducted, leading to the discovery of the gelatin sticks.

