പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെയും ഭാര്യ റാബ്റി ദേവിയുടെയും സുരക്ഷാക്രമീകരണം വെട്ടിക്കുറച്ച സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി ലാലു രംഗത്ത്. ബീഹാറിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ നടപ്പിലാക്കിയ ഈ തീരുമാനത്തിന് പിന്നിൽ നിതീഷ് കുമാറാണെന്ന് ലാലു ആരോപിച്ചു.(Lalu Prasad Yadav blames Nitish Kumar for security cover downgrade)
മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനും റാബ്റി ദേവിക്കും നേരത്തെ ‘സെഡ് പ്ലസ്’ (Z+) സുരക്ഷയാണ് ഉണ്ടായിരുന്നത്. എന്നാൽ, സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഈ സുരക്ഷാ വിഭാഗം തരംതാഴ്ത്തിയതോടെയാണ് ലാലു മാധ്യമങ്ങളോട് പ്രതികരിച്ചത്. “അതെ, സുരക്ഷാക്രമീകരണം വെട്ടിക്കുറച്ചിട്ടുണ്ട്. നിതീഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് എല്ലാം നടക്കുന്നത്,” എന്നാണ് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചുരുങ്ങിയ വാക്കുകളിൽ മറുപടി നൽകിയത്.
Story Summary
RJD chief Lalu Prasad Yadav has accused Bihar Chief Minister Nitish Kumar of orchestrating the recent downgrading of his and Rabri Devi’s ‘Z-plus’ security cover. Lalu dismissed the move as politically motivated, directly blaming his arch-rival for the administrative decision.

