സഞ്ജിത്തിന്റെ കൊലപാതകം ആഭ്യന്തര മന്ത്രി അമിത് ഷായുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി
ദില്ലി: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. കൂടിക്കാഴ്ച്ച ദില്ലിയിലെ അമിത് ഷായുടെ വസതിയിലായിരുന്നു. സുരേന്ദ്രനൊപ്പം കൂടിക്കാഴ്ചയിൽ കേന്ദ്ര മന്ത്രി വി മുരളീധരനും പങ്കെടുത്തു. സഞ്ജിത്ത് കേസിലെ പ്രതികളെ സംസ്ഥാന സർക്കാരും പൊലീസും ചേർന്ന് സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും എൻഐഎ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി അധ്യക്ഷൻ കേന്ദ്രമന്ത്രിയോട് സിബിഐ അന്വേഷണം തൃശൂർ സിപിഎം ഭരിക്കുന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിൽ നടത്തണമെന്നുംഅഭ്യർത്ഥിച്ചു.
അതേസമയം ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. കൊലപാതകവുമായി നേരിട്ട് പങ്കെടുത്ത ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായത് പോപ്പുലർ ഫ്രണ്ട് നേതാവാണ്. പ്രതിയുടെ പേര് ദൃക്‌സാക്ഷികൾ തിരിച്ചറിയേണ്ടതിനാൽ തിയുടെ പേര് വെളിപ്പെടുത്താനാവില്ലെന്ന് എസ്‌പി ആർ വിശ്വനാഥ് അറിയിച്ചു. കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക്, പാലക്കാട് സ്വദേശി സുബൈർ എന്നിവരെയാണ് പോലീസ് പിടികൂടിയത് .കോട്ടയം മുണ്ടക്കയത്ത് ബേക്കറി തൊഴിലാളിയാണ് സുബൈർ. ഇയാളുടെ മുറിയിൽനിന്നാണ് ഇവരെ പിടികൂടിയത്. കേസിലെ നിര്‍ണായക അറസ്റ്റ് സഞ്ജിത് കൊല്ലപ്പെട്ട് ഏട്ടു ദിവസമാകുമ്പോഴാണ് .