കൊൽക്കത്ത: കശാപ്പിനായി കൊണ്ടുപോകുന്ന പശുക്കളുടെ പ്രായം തെളിയിക്കാൻ അവയുടെ “ജനന സർട്ടിഫിക്കറ്റ്” ഹാജരാക്കണമെന്ന പശ്ചിമ ബംഗാളിലെ ബി.ജെ.പി എം.എൽ.എ രേഖാ പത്രയുടെ പ്രസ്താവന രാഷ്ട്രീയ വൻവിവാദത്തിന് വഴിവെച്ചു (BJP MLA Rekha Patra Cow Birth Certificate). ശനിയാഴ്ച ഹിംഗൽഗഞ്ച് മേഖലയിലൂടെ കന്നുകാലികളുമായി പോയ ഒരു വാഹനം തടഞ്ഞുനിർത്തിയ ശേഷമായിരുന്നു എം.എൽ.എയുടെ ഈ വിചിത്രമായ അവകാശവാദം. വാഹനം തടഞ്ഞ ശേഷം കന്നുകാലികളെ മുഴുവൻ റോഡരികിലെ മരത്തിൽ കെട്ടിയിടുകയും അവയ്ക്ക് വെള്ളവും വൈക്കോലും നൽകുകയും ചെയ്തു.
നിയമവിരുദ്ധ കന്നുകാലി കടത്തിനെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് രേഖാ പത്ര വ്യക്തമാക്കി. 14 വയസ്സിന് താഴെയുള്ള പശുക്കളെ കശാപ്പ് ചെയ്യാൻ പാടില്ലെന്ന് പുതിയ സർക്കാർ മാർഗ്ഗനിർദ്ദേശമുണ്ടെന്നും, അതിനാൽ പശുക്കളെ കടത്തുന്നവർ അവയുടെ ജനന സർട്ടിഫിക്കറ്റ് കാണിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ മുന്നറിയിപ്പ് നൽകി.
എന്നാൽ, ബി.ജെ.പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് പശുക്കൾക്ക് ജനന സർട്ടിഫിക്കറ്റ് നൽകുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.എൽ.എ കുനാൽ ഘോഷ് രംഗത്തെത്തി. ബി.ജെ.പി ഭരിക്കുന്ന ഏതെങ്കിലും ഇരട്ട എഞ്ചിൻ സംസ്ഥാനത്ത് നിന്ന് പശുവിനായി നൽകിയ ഒരു ജനന സർട്ടിഫിക്കറ്റ് എങ്കിലും എം.എൽ.എ ഹാജരാക്കണമെന്നും, അങ്ങനെയൊന്നുണ്ടെങ്കിൽ അത് ആരാണ് ഒപ്പിട്ടു നൽകിയതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
Summary: Newly elected West Bengal BJP MLA Rekha Patra sparked a political controversy after intercepting a cattle-laden vehicle in Hingalganj and demanding “birth certificates” for the cows to prove they are above 14 years old, the legal age for slaughter under new directives. She warned of legal action against those failing to produce certificates. In response, Trinamool Congress MLA Kunal Ghosh mocked the statement, challenging the legislator to produce a single cow birth certificate from any BJP-ruled state for reference.

