HomeNationalഅജിത് പവാറിൻ്റെ വിയോഗം: മഹാരാഷ്ട്രയിൽ 3 ദിവസത്തെ ദുഃഖാചരണം; ഇന്ന് പൊതു...

അജിത് പവാറിൻ്റെ വിയോഗം: മഹാരാഷ്ട്രയിൽ 3 ദിവസത്തെ ദുഃഖാചരണം; ഇന്ന് പൊതു അവധി, അപകടം AAIB അന്വേഷിക്കും | Ajit Pawar

മുംബൈ: വിമാനാപകടത്തിൽ അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിനോടുള്ള ആദരസൂചകമായി മഹാരാഷ്ട്ര സർക്കാർ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്ത് പൊതുഅവധി ആയിരിക്കുമെന്നും സർക്കാർ അറിയിച്ചു. ബാരാമതിയിലുണ്ടായ അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. പകടം എ എ ഐ ബി അന്വേഷിക്കും. അപകടസ്ഥലവും പരിശോധിക്കും.(Ajit Pawar plane crash, Maharashtra announces three-day mourning)

“എനിക്ക് എന്റെ കരുത്തനായ സുഹൃത്തിനെ നഷ്ടമായി” എന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. അജിത് പവാറിന്റെ മരണം തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

“മഹാരാഷ്ട്രയെ സംബന്ധിച്ചിടത്തോളം ഇന്ന് അങ്ങേയറ്റം കഠിനമായ ദിവസമാണ്. എനിക്ക് വ്യക്തിപരമായി എന്റെ കരുത്തനായ ഒരു സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഞാൻ സംസാരിച്ചു; രാജ്യം മുഴുവൻ ഈ ദുഃഖത്തിൽ പങ്കുചേരുന്നു. അജിത് പവാറിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചിട്ടുണ്ട്. അവർ ബാരാമതിയിൽ എത്തിയ ശേഷം സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ എടുക്കും,” ദേവേന്ദ്ര ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.

വിവിധ മന്ത്രിസഭകളിൽ തന്റെ സഹപ്രവർത്തകനായും 2022 മുതൽ 2024 വരെ സർക്കാരിൽ ഡെപ്യൂട്ടിയായും പ്രവർത്തിച്ച അജിത് പവാറിന്റെ ഭരണപാടവത്തെ ഏക്‌നാഥ് ഷിൻഡെ പ്രശംസിച്ചു. അജിത് പവാറിന്റെ മരണം അത്യന്തം നിർഭാഗ്യകരമാണെന്നും അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ആവർത്തിച്ചു.

2026 ജനുവരി 28 ബുധനാഴ്ച രാവിലെയാണ് വിമാനം തകർന്നത്. അജിത് പവാർ, അദ്ദേഹത്തിന്റെ സഹായി, സുരക്ഷാ ഉദ്യോഗസ്ഥൻ, പൈലറ്റ്, സഹപൈലറ്റ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുള്ള നേതാവിന്റെ വിയോഗം സംസ്ഥാന ഭരണകൂടത്തെയും ജനങ്ങളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

ബാരാമതിയിൽ അപകടത്തിൽപ്പെട്ട വിമാനം ഡൽഹി ആസ്ഥാനമായുള്ള ചാർട്ടർ കമ്പനിയായ വിഎസ്ആറിന്റെ ലിയർജെറ്റ് 45 ആണ്. നിലത്തിറങ്ങുന്നതിനിടെ തകർന്ന വിമാനത്തിന് നിമിഷങ്ങൾക്കകം തീപിടിക്കുകയും പൂർണ്ണമായും നശിക്കുകയും ചെയ്തു. 5 പേർ വിമാനത്തിലുണ്ടായിരുന്നു. പൊതുയോഗങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

വിമാനാപകടത്തിന്റെ ഭീകരത വെളിപ്പെടുത്തി ദൃക്സാക്ഷികൾ. ലാൻഡിംഗിനിടെയുണ്ടായ സാങ്കേതിക തകരാറുകൾക്ക് പുറമെ മോശം കാലാവസ്ഥയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക സൂചനകൾ. അപകടസ്ഥലത്തിന് സമീപമുണ്ടായിരുന്നവർ പറയുന്നത് വിമാനം തകർന്നുവീണ നിമിഷം തന്നെ വലിയൊരു സ്ഫോടന ശബ്ദം കേട്ടുവെന്നാണ്. നിമിഷങ്ങൾക്കകം വിമാനം ആകെ തീഗോളമായി മാറി. വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത് 8:45-ന് ആണ്. യാത്ര തുടങ്ങിയത് രാവിലെ 8:10-ന് മുംബൈയിൽ നിന്നുമാണ്. രാവിലെ 8:50-ഓടെ വിമാനം തകർന്നുവീണതായി പോലീസ് സ്ഥിരീകരിച്ചു.

വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിന് തൊട്ടുമുമ്പ് റൺവേയ്ക്ക് സമീപം ദൃശ്യപരത വളരെ കുറവാണെന്ന് പൈലറ്റ് കൺട്രോൾ റൂമിനെ അറിയിച്ചിരുന്നതായി റിപ്പോർട്ട് ചെയ്യുന്നു. പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനാണ് അജിത് പവാർ മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് തിരിച്ചത്. സ്വന്തം തട്ടകത്തിൽ വെച്ചുതന്നെ അദ്ദേഹം യാത്രയായത് അനുയായികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അധികാര സമവാക്യങ്ങൾ മാറ്റിമറിച്ച കരുത്തുറ്റ നേതാവായിരുന്നു അന്തരിച്ച അജിത് പവാർ. ശരദ് പവാറിന്റെ നിഴലിൽ നിന്ന് വളർന്ന്, പിന്നീട് അദ്ദേഹത്തെപ്പോലും വെല്ലുവിളിക്കുന്ന രാഷ്ട്രീയ ശക്തിയായി മാറിയ അജിത് പവാറിന്റെ ജീവിതം സംഭവബഹുലമായിരുന്നു.

അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. അജിത് പവാർ അങ്ങേയറ്റം കഠിനാധ്വാനിയായ നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേരുകൾ ജനങ്ങൾക്കിടയിലായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

“ശ്രീ അജിത് പവാർ ജി ശക്തമായ അടിസ്ഥാന ബന്ധമുള്ള ജനങ്ങളുടെ നേതാവായിരുന്നു” എന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിൽ നിന്ന കഠിനാധ്വാനിയായ വ്യക്തിത്വമെന്ന നിലയിൽ അദ്ദേഹം പരക്കെ ബഹുമാനിക്കപ്പെട്ടിരുന്നു. ജനകീയനായ നേതാവിനെയാണ് നഷ്ടമായത്”, അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. വിമാനാപകടത്തിൽ അദ്ദേഹവും സഹയാത്രികരും മരിച്ച വാർത്ത ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മുഖ്യമന്ത്രി തന്റെ സന്ദേശം പങ്കുവെച്ചത്. “മഹാരാഷ്ട്രയുടെ പൊതുജീവിതത്തിനും വികസനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. ഈ അഗാധമായ ദുഃഖത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങൾക്കും, സഹപ്രവർത്തകർക്കും, മഹാരാഷ്ട്രയിലെ ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു,” പിണറായി വിജയൻ അറിയിച്ചു. മഹാരാഷ്ട്രയുടെ രാഷ്ട്രീയ-ഭരണ രംഗങ്ങളിൽ അജിത് പവാർ ചെലുത്തിയ സ്വാധീനത്തെയും ഭരണപരമായ മികവിനെയും മുഖ്യമന്ത്രി തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. അജിത് പവാറിന്റെ വിയോഗത്തെത്തുടർന്ന് കേരളത്തിലെ എൻ.സി.പി നേതാക്കളും കടുത്ത ദുഃഖത്തിലാണ്. മന്ത്രി എ.കെ. ശശീന്ദ്രൻ അദ്ദേഹത്തെ “സഹോദരതുല്യൻ” എന്നാണ് വിശേഷിപ്പിച്ചത്

1959 ജൂലൈ 22ന് പുണെയിലെ ബാരാമതിയിൽ ശരദ് പവാറിന്റെ ജ്യേഷ്ഠൻ അനന്തറാവുവിന്റെ മകനായി ജനിച്ചു. 1982-ൽ ഒരു പഞ്ചസാര ഫാക്ടറിയിലെ സഹകരണ ബോർഡ് അംഗമായാണ് പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് പുണെ ജില്ലാ സഹകരണ ബാങ്ക് ചെയർമാനായി ദീർഘകാലം (1991-2007) പ്രവർത്തിച്ചു.

1991-ൽ ബാരാമതിയിൽ നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും തന്റെ പിതൃസഹോദരൻ ശരദ് പവാറിന് കേന്ദ്രമന്ത്രിസഭയിൽ അംഗമാകാനായി അദ്ദേഹം ആ സ്ഥാനം രാജിവച്ചു. 1991 മുതൽ മരണം വരെ ബാരാമതിയെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു. ആറ് തവണ അദ്ദേഹം മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു.

മഹാരാഷ്ട്ര ഭരണചക്രത്തിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി പദവിയിലിരുന്ന നേതാക്കളിൽ ഒരാളാണ് അജിത് പവാർ. 2010-12, 2012-14, 2019-22, 2023-24, 2024-26 എന്നീ കാലഘട്ടങ്ങളിൽ അദ്ദേഹം ഉപമുഖ്യമന്ത്രിയായിരുന്നു. സുധാകരറാവു നായിക് മന്ത്രിസഭയിൽ കൃഷിമന്ത്രിയായാണ് അദ്ദേഹം കാബിനറ്റ് പദവിയിൽ അരങ്ങേറ്റം കുറിച്ചത്.

അജിത് പവാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് 2023-ലായിരുന്നു. 2023 ജൂലൈ 2-ന് ശരദ് പവാറിനെ ഞെട്ടിച്ചുകൊണ്ട് 29 എം.എൽ.എമാരുമായി അദ്ദേഹം ഏക്നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായി. നിയമപോരാട്ടത്തിനൊടുവിൽ 2024 ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാർ വിഭാഗത്തെ ഔദ്യോഗിക എൻസിപിയായി അംഗീകരിക്കുകയും ‘ക്ലോക്ക്’ ചിഹ്നം അദ്ദേഹത്തിന് അനുവദിക്കുകയും ചെയ്തു. ഭരണനിപുണതയും കഠിനാധ്വാനവും കൊണ്ട് ബാരാമതിയുടെ വികസന നായകനായി മാറിയ അജിത് പവാറിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്.

WhatsApp Channel Banner

Latest updates

ഹൈക്കോടതി നിർദേശം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം...

കൊച്ചി: വഖഫ് ബോർഡിന്റെ പ്രവർത്തനം സർക്കാർ നിയമിക്കുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം എന്ന കേരള ഹൈക്കോടതി നിർദേശം റദ്ദാക്കിയ സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് വഖഫ് ബോർഡ് ചെയർമാൻ. വഖഫ് നിയമത്തിന് തികച്ചും...

ഓപ്പറേഷൻ തൂഫാൻ: വീടുകളിൽ നിന്ന് കോടികളുടെ എംഡിഎംഎ പിടികൂടിയ...

റിപ്പോർട്ട്: അൻവർ ഷരിഫ് തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച 1 കോടിയോളം വിലവരുന്ന 1.16 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ലഹരി കടത്ത് സംഘത്തിലെ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു...

ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിൽ : സെക്രട്ടേറിയറ്റിലേക്ക്...

തിരുവനന്തപുരം: ന്യായമായ അടിസ്ഥാന നിരക്ക് നടപ്പിലാക്കുക, കമ്പനികൾ ഈടാക്കുന്ന അന്യായമായ കമ്മീഷൻ വെട്ടിക്കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. 'ഓൾ കേരള ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ്...

ഡൽഹിയിലെ CJP പ്രക്ഷോഭത്തിലെ സംഘർഷം: പരിക്കേറ്റ 21കാരിയുടെ നില...

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ സംഘടിപ്പിച്ച 'സൻസാദ് ചലോ' മാർച്ചിനിടെയുണ്ടായ പൊലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ 21-കാരിയായ വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി...

ഹൊറർ ചിത്രമൊരുക്കാൻ താൽപ്പര്യമുണ്ടെന്ന് ക്രിസ്റ്റഫർ നോളൻ; ‘ദി ഒഡീസി’ക്ക്...

പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ തന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള സൂചനകളുമായി ആരാധകർക്ക് മുന്നിൽ. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഒഡീസി'ക്ക് ശേഷം ഒരു ഹൊറർ ചിത്രം സംവിധാനം ചെയ്യാൻ തനിക്ക്...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...