തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വധശ്രമമുണ്ടായെന്ന കേസിൽ കുറ്റപത്രം വൈകുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. കേസിൽ ഒന്നാം പ്രതിയായ ഫർസിൻ മജീദ് പാസ്‌പോർട്ട് പുതുക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഇടപെടൽ.(Why is the charge sheet not filed even after 3 years, Court in the case of assassination attempt against the CM on plane)
മൂന്ന് വർഷമായിട്ടും കുറ്റപത്രം എന്ത് കൊണ്ട് സമർപ്പിക്കുന്നില്ല എന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിച്ചു. സിവിൽ ഏവിയേഷൻ നിയമപ്രകാരമുള്ള കുറ്റങ്ങൾ കൂടി ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്.
2024 ഏപ്രിലിൽ അനുമതിക്കായി അപേക്ഷ അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. 2022 ജൂൺ 13-ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വെച്ച് ആയിരുന്നു സംഭവം.

