ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വയറ്റിൽ കത്രികയുമായി അഞ്ച് വർഷം കഴിയേണ്ടി വന്ന ഉഷാ ജോസഫിനെക്കുറിച്ച് ഡോക്ടർ മാധ്യമങ്ങളോട് സംസാരിച്ചു. മൂത്രത്തിൽ കല്ല് ആണെന്ന സംശയത്തിലാണ് എക്സറേ എടുത്തതെന്നും അതിലാണ് ഉപകരണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.(Usha has reached out in severe pain, Doctor about medical malpractice in Vandanam)
കഠിനമായ വയറുവേദനയുമായാണ് ഉഷ ചികിത്സയ്ക്കായി എത്തിയത്. മൂത്രത്തിൽ കല്ല് ഉള്ളതായി സംശയം തോന്നിയിരുന്നു. വേദനയുടെ കൃത്യമായ ഉറവിടം കണ്ടെത്താനാണ് എക്സറേ എടുക്കാൻ നിർദ്ദേശിച്ചത്. എക്സറേ പരിശോധിച്ചപ്പോഴാണ് വയറ്റിനുള്ളിൽ ഉപയോഗിക്കുന്ന ഉപകരണം കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഇത്തരം ഉപകരണങ്ങൾ വർഷങ്ങളോളം വയറ്റിൽ കിടന്നാലും ചിലപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. എല്ലാവരിലും ഒരേപോലെ വേദന അനുഭവപ്പെടണമെന്നുമില്ല. ഉഷയ്ക്ക് വേദന ഉണ്ടായതിനെക്കുറിച്ച് കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

