തൃശൂർ: വെങ്ങിണിശ്ശേരിയിൽ മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് ഇടിമിന്നലേറ്റത് (Thrissur Lightning Accident). പത്തിലധികം കുട്ടികൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്നെങ്കിലും നാലുപേർക്കാണ് പരിക്കേറ്റത്. ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നിവർക്കാണ് അപകടം സംഭവിച്ചത്. 10 മുതൽ 15 വയസ്സ് വരെ പ്രായമുള്ളവരാണ് ഇവർ. ഇതിൽ ശിവകൃഷ്ണ എന്ന കുട്ടിക്ക് കാലിന് സാരമായി പൊള്ളലേറ്റു. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ദയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
സംസ്ഥാനത്ത് വേനൽ മഴയ്ക്കൊപ്പം ഇടിമിന്നൽ അപകടങ്ങൾ വർധിക്കുകയാണ്. ഇന്ന് വൈകുന്നേരം ചെങ്ങന്നൂരിൽ ഫുട്ബോൾ കളിക്കാനിടെ ഇടിമിന്നലേറ്റ് ഒരു യുവാവ് മരണപ്പെട്ടിരുന്നു. അന്തരീക്ഷം മേഘാവൃതമാകുമ്പോഴും മഴക്കാറ് കാണുമ്പോഴും തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നതും കളിക്കുന്നതും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; അപകടം ഫുട്ബോൾ കളിക്കുന്നതിനിടെ
വേനൽമഴയ്ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ ചെങ്ങന്നൂരിൽ യുവാവിന് ജീവൻ നഷ്ടമായി (Chengannur Lightning Death). വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കാനായി ഗ്രൗണ്ടിൽ എത്തിയപ്പോഴാണ് ആസിഫിന് ഇടിമിന്നലേറ്റത്. മഴ പെയ്യുന്നതിനിടെ മൈതാനത്ത് നിൽക്കുകയായിരുന്ന ആസിഫിന് മിന്നലേൽക്കുകയും ഉടൻ തന്നെ നിലത്ത് വീഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ മാവേലിക്കരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Story Summary: Four children aged between 10 and 15 were injured by a lightning strike while playing cricket at Venginissery, Thrissur, around 5:30 PM. One child, Shivakrishna, sustained severe burns on the leg and was moved to Daya General Hospital for advanced treatment. This follows a similar tragic incident today in Chengannur, where a youth lost his life to lightning while playing football.

