തിരുവനന്തപുരം: എൻഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സ്ഥാപിച്ച ചിത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും മാത്രം ഉൾപ്പെടുത്തിയതിനെതിരെ ദേശീയ നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിനോദ് ധാവടെയാണ് ഭാരവാഹികളെ നേരിട്ട് വിളിച്ച് ശകാരിച്ചത്.(This is not anyone’s family property, harsh criticism over pictures in BJP office)
കേന്ദ്രമന്ത്രിമാരുടെയും മുൻ സംസ്ഥാന അധ്യക്ഷന്മാരുടെയും ചിത്രങ്ങൾ ഒഴിവാക്കിയതിനെ ധാവടെ ചോദ്യം ചെയ്തു. പാർട്ടി ഓഫീസ് ആരുടെയും “കുടുംബ സ്വത്തല്ല” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദേശീയ നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെത്തുടർന്ന് ഓഫീസിലെ ചിത്രങ്ങൾ ഉടൻ തന്നെ മാറ്റി സ്ഥാപിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന വേളയിൽ നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിലാണ് എൻഡിഎയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെ മുതിർന്ന നേതാക്കളുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തി വിവാദം തണുപ്പിച്ചിരിക്കുകയാണ്.

