കൊച്ചി: നവകേരള സർവ്വേ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത പരാമർശങ്ങൾ. സർക്കാർ തീരുമാനമെടുക്കുന്നതിന് മുൻപേ പാർട്ടി സെക്രട്ടറി കേഡർമാർക്ക് കത്തയച്ചത് ഗൂഢാലോചനയുടെ സൂചനയാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ കക്ഷി ചേർന്ന എം.വി. ഗോവിന്ദൻ നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി.(The incident of cancelling the Nava Kerala survey, a major setback for the CPM)
സ്പെഷ്യൽ പി.ആർ. കാമ്പയിനായി 20 കോടി രൂപ അനുവദിച്ചത് ‘റൂൾസ് ഓഫ് ബിസിനസ്’ ചട്ടങ്ങളുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തി. യാതൊരു മുൻഗണനയുമില്ലാതെ ഇത്രയും വലിയ തുക നീക്കിവെച്ചത് നിയമപരമല്ല. 2025 ഒക്ടോബർ 8-നാണ് സർവ്വേ നടത്താൻ മന്ത്രിസഭ തീരുമാനമെടുത്തത്. എന്നാൽ ഇതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ സർവ്വേ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ച് പാർട്ടി സെക്രട്ടറി പാർട്ടി പ്രവർത്തകർക്ക് കത്തയച്ചിരുന്നു.
ഹർജിക്കാർ ഹാജരാക്കിയ ഈ കത്ത് കോടതി ഗൗരവത്തോടെയാണ് കണ്ടത്. സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപേ പാർട്ടിക്കാർക്ക് എങ്ങനെ വിവരം ലഭിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി.



