കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ രഹസ്യവിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ ആലിഫ് ഇസ്ലാമിനെയാണ് കർണാടകയിലെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കിയിലെ മറയൂരിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.(Spying for Pakistan, Fourth person arrested from Idukki)
ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെ പ്രതിയാണ് ആലിഫ് ഇസ്ലാം. നേരത്തെ മറ്റ് മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ മാൽപേ യൂണിറ്റിൽ ജോലി ചെയ്തിരുന്ന പ്രതികൾ രഹസ്യ ദൃശ്യങ്ങളും പാകിസ്താന് കൈമാറി.
ഷിപ്പ്‌യാർഡ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് നീക്കങ്ങൾ നടത്തിയത്. വാട്സാപ്പ് വഴിയാണ് പ്രതികൾ വിവരങ്ങൾ കൈമാറിയത്.



